
വാഷിംഗ്ടൺ: മധ്യേഷ്യയിലെ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ആണവവാഹക ശേഷിയുള്ള 'മിനിറ്റ്മാൻ III' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. 'ലോകാവസാന മിസൈൽ' (ഡൂംസ്ഡേ മിസൈൽ) എന്ന് വിളിപ്പേരുള്ള ഈ മിസൈലിന് ഹിരോഷിമയിൽ വിതച്ചതിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. ചൊവ്വാഴ്ച രാത്രിയാണ് ഈ മിസൈലിന്റെ പരീക്ഷണം നടന്നത്.
കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡാണ് മിസൈൽ വിക്ഷേപിച്ചത്. ഇത് ഒരു പതിവ് പരീക്ഷണ പരിപാടിയുടെ ഭാഗമാണെന്നും നിലവിലെ ഇറാൻ യുദ്ധവുമായി ഇതിന് ഔദ്യോഗിക ബന്ധമില്ലെന്നും യുഎസ് സ്പേസ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. പരീക്ഷണ ഘട്ടത്തിൽ പസഫിക് സമുദ്രത്തിലെ മാർഷൽ ഐലൻഡിന് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് ഈ മിസൈൽ പതിച്ചു. ഇതിന് മുമ്പ് ആയിരക്കണക്കിന് മൈലുകൾ മിസൈൽ സഞ്ചരിച്ചിട്ടുണ്ട്. മിസൈൽ സംവിധാനത്തിന്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്.
'ഡൂംസ്‌ഡേ' എന്ന വിളിപ്പേരും പ്രത്യേകതകളും
അമേരിക്കയുടെ ആണവായുധ ശേഖരത്തിലെ ഏറ്റവും വിനാശകരമായ ആയുധങ്ങളിൽ ഒന്നായതിനാലാണ് ഇതിന് ഡൂംസ്ഡേ എന്ന പേര് ലഭിച്ചത്.
മിനിറ്റ്മാൻ III-ന്റെ പ്രത്യേകതകൾ ഇവയാണ് -
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam