58 പാക് സൈനികരെ വധിച്ചു, ആക്രമണം നിര്‍ത്തിയത് സൗദിയും ഖത്തറും ഇടപെട്ടതോടെ; അവകാശവാദവുമായി താലിബാൻ

Published : Oct 12, 2025, 02:43 PM IST
Taliban

Synopsis

സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന ഐസിസ് ഭീകരരെ പുറത്താക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ. പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഐഎസിന്റെ സാന്നിധ്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണെന്നും താലിബാന്‍.

കാബൂൾ: സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന ഐസിസ് ഭീകരരെ പുറത്താക്കണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കാബൂൾ ആക്രമണത്തിന് പകരമായി താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുജാഹിദ് പറഞ്ഞു. പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഐഎസിന്റെ സാന്നിധ്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് തങ്ങളുടെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ട്. ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ അഫ്​ഗാന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണെന്നും മുജാഹിദ് പറഞ്ഞു.

അഫ്​ഗാൻ തങ്ങളുടെ പ്രദേശത്തെ അസ്വസ്ഥത സൃഷ്ടിക്കുന്നവരെ ഇല്ലാതാക്കിയിരുന്നു. എന്നാൽ അവർ പഷ്തൂൺഖ്വയിൽ പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങൾ വഴിയാണ് പരിശീലനത്തിനായി ഈ കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട്മെന്റുകൾ കൊണ്ടുവന്നത്. അഫ്ഗാനിസ്ഥാനിലെ ആക്രമണങ്ങൾ പോലും ഈ കേന്ദ്രങ്ങളിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നതെന്നും ഇതിന് രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലുകളിൽ, അഫ്​ഗാൻ സേനയിലെ 20-ലധികം അംഗങ്ങളും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചു കടക്കുകയോ വ്യോമാതിർത്തി ലംഘിക്കുകയോ ചെയ്യുന്ന ആർക്കും കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് മുജാഹിദ് പറഞ്ഞു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് വ്യോമാക്രമണങ്ങൾ നിർത്തിവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നാലെ താലിബാൻ ഇസ്ലാമാബാദിനെ കുറ്റപ്പെടുത്തുകയും ആക്രമണം തങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാന് നേരെ തിരിച്ചടിച്ച അഫ്ഗാൻ സൈന്യം അതിർത്തി പ്രദേശങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. വ്യോമാക്രമണങ്ങളെ അപലപിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, രാജ്യത്തിന്റെ സൈന്യം അഫ്ഗാനിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി നൽകുക മാത്രമല്ല, അവരുടെ നിരവധി പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തുവെന്നും അവകാശപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ