പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം: കടുത്ത പ്രതിസന്ധിയിലേക്ക് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ; സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ച് എഡിബി

Published : May 05, 2026, 10:58 AM IST
hormuz crisis oil prices global impact energy market shift

Synopsis

ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. എണ്ണ ഇറക്കുമതിയിലെ കുറവും വിലക്കയറ്റവും സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്നതിനൊപ്പം, കറൻസികളുടെ മൂല്യത്തകർച്ചയ്ക്കും കാരണമാകുന്നു. പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണ്.

സിംഗപ്പൂർ: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ. യുദ്ധം മൂലമുണ്ടായ വിലക്കയറ്റത്തിൽ നിന്നും ഇന്ധനക്ഷാമത്തിൽ നിന്നും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് എല്ലാവരും. ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് മേഖലയിലെ രാജ്യങ്ങളുടെ 2026-ലെ വളർച്ചാ നിരക്ക് 5.1 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറച്ചു. പണപ്പെരുപ്പം 5.2 ശതമാനമായി ഉയരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും ആക്രമണം തുടങ്ങിയത് കനത്ത തിരിച്ചടിയാണ്. കടലിടുക്ക് യുദ്ധത്തിൻ്റെ തുടക്കത്തിൽ ഇറാൻ ഭാഗികമായി അടച്ച ഘട്ടത്തിൽ തന്നെ ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 30 ശതമാനത്തോളം കുറവുണ്ടായിരുന്നു. 2015-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴത്തെ എണ്ണ ഇറക്കുമതിയുള്ളത്.

ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് പ്രതിസന്ധി ഏറ്റവും ബാധിക്കപ്പെട്ട രാജ്യങ്ങൾ. എണ്ണയ്ക്കായി ഖത്തറിനെ അധികമായി ആശ്രയിച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾ പകരം സംവിധാനത്തിനായി അധികം പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ്. ഇന്തോനേഷ്യ റഷ്യയിൽ നിന്ന് 150 ദശലക്ഷം ബാരൽ എണ്ണ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചാണ് ജപ്പാൻ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഷിപ്പിംഗ് ചെലവ് വർദ്ധിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയും റഷ്യയെ ആശ്രയിച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ്. യുദ്ധം തുടങ്ങിയ ഫെബ്രുവരി മുതൽ ഫിലിപ്പൈൻ പെസോ 5 ശതമാനവും, തായ് ഭട്ട്, ഇന്ത്യൻ രൂപ എന്നിവ 3 ശതമാനത്തിലധികവും മൂല്യത്തകർച്ച നേരിട്ടിട്ടുണ്ട്. യുദ്ധം നീളുന്നത് മേഖലയുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുമെന്ന ആശങ്കയിലാണ് വിദഗ്ധർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റും, ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, ഭീഷണിയുമായി ട്രംപ്
ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്; ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക