നൈജീരിയൻ പള്ളിയിൽ ഞായറാഴ്ച കുർബാനക്കിടെ തോക്കുധാരികൾ ഇരച്ചെത്തി വെടിയുതിർത്തു, 50 പേർ കൊല്ലപ്പെട്ടു

Published : Jun 06, 2022, 05:44 PM IST
നൈജീരിയൻ പള്ളിയിൽ ഞായറാഴ്ച കുർബാനക്കിടെ തോക്കുധാരികൾ ഇരച്ചെത്തി വെടിയുതിർത്തു, 50 പേർ കൊല്ലപ്പെട്ടു

Synopsis

ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പയും രം​ഗത്തെത്തി. ഇരകൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലാഗോസ്: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ (Nigeria)  ഞായറാഴ്ച പ്രാർഥനക്കിടെ കൃസ്ത്യൻ പള്ളിയിൽ ആക്രമണം (Church Attack). സംഭവത്തിൽ  21 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തോക്കുധാരികൾ കത്തോലിക്കാ പള്ളിയിലേക്ക് ഇരച്ചുകയറി പ്രാർഥിക്കാനെത്തിയ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒൻഡോ സ്റ്റേറ്റിലെ ഒവോ ടൗണിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് പള്ളിയിലാണ് ആക്രമണം നടന്നത്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പയും രം​ഗത്തെത്തി. ഇരകൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാർഥിക്കുന്നതായി  അദ്ദേഹം പറഞ്ഞു.

കുർബാന നടക്കുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് നൈജീരിയയിലെ കത്തോലിക്കാ സഭയുടെ വക്താവ് റെവറന്റ് അഗസ്റ്റിൻ ഇക്വു പറഞ്ഞു. ഇടവകയിലെ ബിഷപ്പും വൈദികരും ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2022ൽ  മാർച്ചുവരെ 896 നൈജീരിയൻ സിവിലിയന്മാരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ബൊക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി ഇടയന്മാർ, കൊള്ളക്കാർ എന്നിവരുടെ ആക്രമണങ്ങളിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്.  നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി