വെറും കൈയോടെയല്ല അസദ് രാജ്യം വിട്ടത്, വിമാനത്തിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, കടത്തിയത് 2082 കോടി രൂപ!

Published : Dec 16, 2024, 06:07 PM IST
വെറും കൈയോടെയല്ല അസദ് രാജ്യം വിട്ടത്, വിമാനത്തിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, കടത്തിയത് 2082 കോടി രൂപ!

Synopsis

വർഷങ്ങളായി റഷ്യ അസദിൻ്റെ ഭരണത്തിന് സുരക്ഷ നൽകിയിരുന്നുവെന്ന് സിറിയൻ ലീഗൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിലെ മുതിർന്ന ഗവേഷകൻ ഇയാദ് ഹമീദ് പറഞ്ഞു.

മോസ്കോ: വിമതരുടെ അട്ടിമറിയിൽ പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദ് ഏകദേശം 250 മില്യൺ ഡോളർ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയതിന് ശേഷമാണ് രക്ഷപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. 2018-2019 കാലയളവിൽ ഏകദേശം രണ്ട് ടൺ 100 ഡോളർ നോട്ടുകളുടെ 500 യൂറോയുടെ കറൻസി നോട്ടുകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കറൻസി നോട്ടുകൾ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലെത്തിച്ച ശേഷം റഷ്യൻ ബാങ്കുകളിൽ നിക്ഷേപിച്ചു.

ഇതേ കാലയളവിൽ അസദിൻ്റെ ബന്ധുക്കൾ റഷ്യയിൽ രഹസ്യമായി സ്വത്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ റഷ്യൻ ബാങ്കുകൾക്ക് 250 മില്യൺ ഡോളറിൻ്റെ കറൻസി നോട്ടുകൾ ലഭിച്ചതായി ഒരു രേഖയും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയിൽ നിന്ന് അസദും അദ്ദേഹത്തിൻ്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് പറഞ്ഞു.

2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം, ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (HTS) നേതൃത്വത്തിലുള്ള 11 ദിവസത്തെ ആക്രമണത്തെത്തുടർന്ന് ഡിസംബർ 8 ന് സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അസദ് സിറിയയിൽ നിന്ന് റഷ്യയിലേക്ക് പലായനം ചെയ്തു.  ആഭ്യന്തര യുദ്ധത്തെ തുടർന്ന് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

Read More... സിറിയയിൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി ഇസ്രായേൽ; റിക്ടർ സ്കെയിലിൽ 3.0 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമെന്ന് റിപ്പോർട്ട്

വർഷങ്ങളായി റഷ്യ അസദിൻ്റെ ഭരണത്തിന് സുരക്ഷ നൽകിയിരുന്നുവെന്ന് സിറിയൻ ലീഗൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിലെ മുതിർന്ന ഗവേഷകൻ ഇയാദ് ഹമീദ് പറഞ്ഞു. റഷ്യ വർഷങ്ങളായി അസദിൻ്റെ ഭരണത്തെ പിന്തുണച്ചിരുന്നു. എന്നാൽ റഷ്യൻ കമ്പനികൾ സിറിയയുടെ ഫോസ്ഫേറ്റ് വിതരണ ശൃംഖലയിൽ ഉൾപ്പെട്ടതോടെ ബന്ധം കൂടുതൽ ആഴത്തിലായി. 2018 മാർച്ചിനും 2019 സെപ്റ്റംബറിനുമിടയിൽ,ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ രീതിയിൽ പണ കൈമാറ്റം നടന്നു. 

Asianet News Live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും