പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക്; ജപ്പാന്‍ കൊന്നൊടുക്കിയത് 30 ലക്ഷം വളർത്തുപക്ഷികളെ

Published : Jan 06, 2021, 08:32 AM ISTUpdated : Jan 06, 2021, 08:47 AM IST
പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക്; ജപ്പാന്‍ കൊന്നൊടുക്കിയത് 30 ലക്ഷം വളർത്തുപക്ഷികളെ

Synopsis

ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലാണ് രോ​ഗം കണ്ടെത്തിയത്. അതീവജാ​ഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

ടോക്കിയോ: പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിൽ പടരുന്നു. ജപ്പാനിൽ മുപ്പതുലക്ഷം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഏഷ്യയിലും യൂറോപ്പിലും രോ​ഗം പടരുകയാണ്. രോഗം സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലാണ് രോ​ഗം കണ്ടെത്തിയത്. അതീവജാ​ഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാൽപ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയിൽ 20000ത്തോളംപക്ഷികളെ നിർമ്മാർജ്ജനം ചെയ്തു.

ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കം നടപടികൾ സർക്കാർ വേഗത്തിൽ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍ സ്‌കൂള്‍ ആക്രമണം: അമേരിക്കയെ പ്രതിക്കൂട്ടിലാക്കി യുഎസ് സൈനിക അന്വേഷണ റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് അനുമതി; ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്