കുടുംബത്തിലെ 11 പേരെയും വധശിക്ഷക്ക് വിധേയമാക്കി ചൈന, കാരണമിത്…

Published : Feb 05, 2026, 03:04 AM IST
china

Synopsis

മ്യാൻമറിൽ വൻതോതിലുള്ള അഴിമതിയും ചൂതാട്ട കേന്ദ്രങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. കൊലപാതകം, തട്ടിപ്പ്, നിയമവിരുദ്ധ തടങ്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ശിക്ഷിച്ചത്. 

ബീജിങ്: ചൈനയിൽ കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി. മ്യാൻമറിൽ വൻതോതിലുള്ള അഴിമതി കേന്ദ്രങ്ങളും ചൂതാട്ട പ്രവർത്തനങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെയാണ് ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കൊലപാതകം, നിയമവിരുദ്ധ തടങ്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്ക് സെജിയാങ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറിൽ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ചൈനീസ് അതിർത്തിക്കടുത്തുള്ള മ്യാൻമറിലെ പട്ടണമായ ലൗക്കൈങ്ങിൽ വലിയ സ്വാധീനമുള്ള കുടുംബമായിരുന്നു മിം​ഗ്. ഇവരുടെ നേതൃത്വത്തിൽ കാസിനോകളും, തട്ടിപ്പ് കേന്ദ്രങ്ങളും, ചുവന്ന തെരുവുകളും പ്രവർത്തിച്ചു. 2015 നും 2023 നും ഇടയിൽ കുടുംബത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ 10 ബില്യൺ യുവാനിൽ കൂടുതൽ (1.4 ബില്യൺ ഡോളർ) നേടി. ഇവർ കാരണം 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി.

2023-ൽ മ്യാൻമർ അധികൃതർ മിംഗ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈനക്ക് കൈമാറിയതോടെയാണ് ഗ്രൂപ്പിന്റെ പതനം ആരംഭിച്ചത്. ടെലികോം തട്ടിപ്പും ചൈനീസ് പൗരന്മാരെ ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങൾ ആരോപിച്ച് ചൈന സമ്മർദം ചെലുത്തിയതോടെയാണ് ഇവരെ വിട്ടുകൊടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 വയസ്സുകാൻ മകനെ കാണാതായി 10 ദിവസം പിന്നിട്ടു, ജിന്ന് പിടിച്ചതാണെന്ന് അച്ഛന്റെ പരാതി, പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പൊലീസ്
നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു, ക്ലിനിക്കല്‍ ട്രയല്‍ ഏപ്രിലിൽ, 60 പേരിൽ ഒന്നാംഘട്ട പരീക്ഷണം