'ഇത് ശരിയല്ല': കനേഡിയന്‍ പ്രധാനമന്ത്രിയോട് ചൂടായി ചൈനീസ് പ്രസിഡന്‍റ്; വീഡിയോ വൈറലാകുന്നു

Published : Nov 16, 2022, 07:54 PM IST
'ഇത് ശരിയല്ല': കനേഡിയന്‍ പ്രധാനമന്ത്രിയോട് ചൂടായി ചൈനീസ് പ്രസിഡന്‍റ്; വീഡിയോ വൈറലാകുന്നു

Synopsis

“അങ്ങനെയല്ല സംഭാഷണം നടത്തിയത്. നിങ്ങളുടെ ഭാഗത്ത് ആത്മാർത്ഥതയുണ്ടെങ്കിൽ..." കാനഡ സ്വതന്ത്രവും തുറന്നതുമായ സംഭാഷണത്തിൽ വിശ്വസിക്കുന്നുവെന്ന് ട്രൂഡോ പറയാന്‍ ശ്രമിക്കുമ്പോള്‍ ഷി തന്‍റെ വാക്കുകള്‍ കടുപ്പിച്ചു.

ബാലി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ചൂടായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. ബാലിയില്‍ നടന്ന  ജി 20 ഉച്ചകോടിയിലാണ് ഇരുനേതാക്കളും നടത്തി ചർച്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് കനേഡിയന്‍ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ടത്.  ഇത് തീര്‍ത്തും അനുചിതമാണെന്ന് അടക്കം രൂക്ഷമായ ഭാഷയില്‍ ട്രൂഡോയോട് ഷി സംസാരിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്.

ബുധനാഴ്ച സമാപിച്ച ബാലിയിലെ ഉച്ചകോടിക്കിടെയുള്ള അവരുടെ സംഭാഷണത്തിന്റെ വീഡിയോയിൽ ഒരു ദ്വിഭാഷിയിലൂടെ ഷി ട്രൂഡോയോട് “ഞങ്ങൾ ചർച്ച ചെയ്യുന്നതെല്ലാം പേപ്പറിലേക്ക് ചോർന്നു; അത് ഉചിതമല്ല." എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കാം. 

“അങ്ങനെയല്ല സംഭാഷണം നടത്തിയത്. നിങ്ങളുടെ ഭാഗത്ത് ആത്മാർത്ഥതയുണ്ടെങ്കിൽ..." കാനഡ സ്വതന്ത്രവും തുറന്നതുമായ സംഭാഷണത്തിൽ വിശ്വസിക്കുന്നുവെന്ന് ട്രൂഡോ പറയാന്‍ ശ്രമിക്കുമ്പോള്‍ ഷി തന്‍റെ വാക്കുകള്‍ കടുപ്പിച്ചു.

“ഞങ്ങൾ സ്വതന്ത്രവും തുറന്നതും തുറന്നതുമായ സംഭാഷണത്തിൽ വിശ്വസിക്കുന്നു. അതിനാണ് ഞങ്ങൾ തുടർന്നും ശ്രമിക്കുന്നത്. നമ്മള്‍ ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഞങ്ങൾ വിയോജിക്കുന്ന കാര്യങ്ങളുണ്ട്”ട്രൂഡോ ഷിയോട് പറഞ്ഞു.

അതിന് ശ്രമിക്കാം എന്നാണ് ഇതിന് ഷി നല്‍കുന്ന മറുപടി. തുടര്‍ന്ന് ചൈനീസ് പ്രസിഡന്‍റ് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുമായി കൈ കുലുക്കി പുറത്തേക്ക് പോകുന്നത് വീഡിയോയില്‍ ഉണ്ട്. 

മൂന്ന് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റ് ഷിയുമായി നടത്തിയ ആദ്യ ചർച്ചയില്‍ ചൈനയുടെ ആഭ്യന്തര ഇടപെടലിനെക്കുറിച്ച് ചൊവ്വാഴ്ച ട്രൂഡോ "ഗുരുതരമായ ആശങ്കകൾ" ഉന്നയിച്ചതായി കനേഡിയൻ സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.

2019ലെ തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടതായി സംശയിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ മാസം ആദ്യം മുതലുള്ള കനേഡിയൻ മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരമായിരുന്നു ട്രൂഡോയുടെ ആശങ്ക  പങ്കുവയ്ക്കല്‍. ഒപ്പം ചൈനയ്ക്ക് വേണ്ടി വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കാനഡയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദക സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

ഉക്രെയ്ൻ, ഉത്തരകൊറിയ എന്നിവിടങ്ങളിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും ഡിസംബറിൽ മോൺട്രിയലിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും ട്രൂഡോയും ഷിയും ചർച്ച ചെയ്തുവെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് വന്നു. ഈ വിവരങ്ങള്‍ പുറത്തുവന്നതാണ് ചൈനയെ ചൊടിപ്പിച്ചത് എന്നാണ് വിവരം. 

സ്ത്രീപക്ഷ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് മോദി: ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു

'ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ല'; നരേന്ദ്ര മോദിയുടെ വാക്കുകൾ ഉൾപ്പെടുത്തി ജി20 പ്രഖ്യാപനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഷെഹബാസ് നാണം കെട്ട ചതി ചെയ്തു', ട്രംപിനെ പേടിച്ചാണോ ഇസ്രയേലിനൊപ്പം ബോർഡ് ഓഫ് പീസിൽ ഇിക്കുന്നതെന്ന് ചോദ്യം, പാക്കിസ്ഥാനിൽ പ്രതിഷേധം
'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ