ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങും, ഭീഷണിയുടെ സ്വരത്തിൽ ട്രംപിന്‍റെ മുന്നറിയിപ്പ്; യുഎസ് - കാനഡ ബന്ധം കൂടുതൽ വഷളാകുന്നു

Published : Jan 24, 2026, 09:05 AM IST
 Donald Trump

Synopsis

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എതിർത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായി. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക്. ട്രംപിന്‍റെ സ്വപ്ന പദ്ധതിയായ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനത്തെ കാനഡ എതിർത്തതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. വടക്കേ അമേരിക്കയെ മുഴുവൻ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രതിരോധ കവചമാണ് 'ഗോൾഡൻ ഡോം'. ഇതിനായി ഗ്രീൻലാൻഡിൽ തന്ത്രപരമായ കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. 'കാനഡയെക്കൂടി സംരക്ഷിക്കുന്ന ഈ പദ്ധതിയെ അവർ എതിർക്കുന്നു. പകരം ചൈനയുമായി ബിസിനസ് ചെയ്യാനാണ് അവർക്ക് താല്പര്യം. ആദ്യ വർഷം തന്നെ ചൈന അവരെ വിഴുങ്ങും' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചു.

ഈ പദ്ധതിയെ ഒരു 'പ്രൊട്ടക്ഷൻ റാക്കറ്റ്' എന്നാണ് ഐക്യരാഷ്ട്രസഭയിലെ കനേഡിയൻ അംബാസഡർ ബോബ് റേ വിശേഷിപ്പിച്ചത്. അമേരിക്കയുടെ അമിത നിയന്ത്രണത്തിലുള്ള ഈ പദ്ധതിയിൽ ചേരുന്നതിനേക്കാൾ സ്വന്തം പരമാധികാരം സംരക്ഷിക്കാനാണ് കാനഡയുടെ തീരുമാനം.

ദാവോസിലെ വാക്പോര്

'അമേരിക്കയുള്ളതുകൊണ്ടാണ് കാനഡ നിലനിൽക്കുന്നത്. അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ അത് ഓർത്തുവെക്കണം' എന്ന് ട്രംപ് മാർക്ക് കാർണിക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയ്ക്ക് അമേരിക്ക നൽകുന്ന 'സൗജന്യങ്ങൾ' കണക്കിലെടുത്ത് അവർ നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 'കാനഡ നിലനിൽക്കുന്നത് അമേരിക്കയുള്ളതുകൊണ്ടല്ല, മറിച്ച് നമ്മൾ കനേഡിയൻമാരായതുകൊണ്ടാണ്' എന്ന് കാർണി തിരിച്ചടിച്ചു. സാമ്പത്തികമായും സുരക്ഷാപരമായും അമേരിക്കയെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുമായുള്ള കാനഡയുടെ നീക്കം

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കെ, കാനഡ ചൈനയുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പിട്ടിരുന്നു. കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന ഇളവുകൾ നൽകിയപ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ക്വാട്ട അനുവദിച്ചു. ഈ നീക്കം ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. മാർക്ക് കാർണിയുടെ വിമർശനങ്ങൾക്കുള്ള പ്രതികാരമായി, ട്രംപ് രൂപീകരിച്ച ആഗോള സമാധാന സമിതിയായ 'ബോർഡ് ഓഫ് പീസിൽ' നിന്ന് കാനഡയ്ക്കുള്ള ക്ഷണവും ട്രംപ് റദ്ദാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്താനിൽ വിവാഹ വീട്ടിൽ ഉഗ്രസ്ഫോടനം; 5 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ