ചരിത്രപരമായ തീരുമാനം! സ്വവർഗ വിവാഹങ്ങൾക്ക് ആശിർവാദം നൽകാൻ അനുമതി നൽകി ചർച്ച് ഇൻ വെയ്‌ൽസ്

Published : Apr 19, 2026, 10:41 AM IST
Same sex marriage

Synopsis

ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ, സ്വവർഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളിൽ ഔദ്യോഗികമായി ആശിർവാദം നൽകാൻ ബ്രിട്ടനിലെ ചർച്ച് ഇൻ വെയ്‌ൽസ് അനുമതി നൽകി. സിവിൽ വിവാഹം കഴിഞ്ഞ സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ വെച്ച് പ്രാർത്ഥനകളും ആശിർവാദവും സ്വീകരിക്കാൻ ഈ തീരുമാനം വഴിയൊരുക്കുന്നു. 

ലണ്ടൻ: ചരിത്ര തീരുമാനവുമായി ബ്രിട്ടനിലെ ചർച്ച് ഇൻ വെയ്‌ൽസ്. സ്വവർഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളിൽ ഔദ്യോഗികമായി ആശിർവാദം നൽകുന്നതിനുള്ള ബില്ലിന് ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി. സഭയുടെ ഭരണസമിതിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിഭാഗം അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. ബിഷപ്പുമാർ, വൈദികർ, അത്മായർ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതിലൂടെ സിവിൽ വിവാഹം കഴിഞ്ഞ സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ വെച്ച് പ്രാർത്ഥനകളും ആശിർവാദവും സ്വീകരിക്കാൻ സാധിക്കും. എന്നാൽ ഈ തീരുമാനം എല്ലാ വൈദികർക്കും നിർബന്ധമല്ല. സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ താൽപര്യമില്ലാത്ത വൈദികർക്ക് അതിൽ നിന്ന് മാറിനിൽക്കാനുള്ള അനുമതിയും ബില്ലിൽ ഉറപ്പുനൽകുന്നു.

സഭയുടെ പരമ്പരാഗതമായ വിവാഹ സങ്കൽപങ്ങളിൽ മാറ്റം വരുത്താതെ തന്നെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കാനാണ് സഭ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സഭകൾക്കിടയിൽ ഈ വിഷയം വലിയ ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും വഴിവെക്കുന്നതിനിടയിലാണ് ചർച്ച് ഇൻ വെയ്‌ൽസിന്റെ തീരുമാനം. 148 അം​ഗങ്ങളുടെ ​ഗവേണിങ്ങ് ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അം​ഗീകാരം ലഭിച്ചത്. 2025 ജൂലൈയിൽ വെയിൽസിലെ ആർച്ച് ബിഷപ്പായി ചെറി വാൻ സ്ഥാനമേറ്റതിനു ശേഷമാണ് ഈ തീരുമാനം. 

ആ പദവി വഹിക്കുന്ന ആദ്യ വനിതയും ആദ്യത്തെ പരസ്യമായി എൽജിബിടി+ വ്യക്തിയുമാണ് ചെറി വാൻ. ആധുനിക സമൂഹത്തിന്റെ വൈവിധ്യം സഭ നന്നായി പ്രതിഫലിപ്പിക്കണമെന്ന് അവർ പറഞ്ഞു. വിവാഹവുമായോ സിവിൽ യൂണിയൻ ചടങ്ങുകളുമായോ സാമ്യമുള്ളതല്ലെങ്കിൽ, പുരോഹിതന്മാർ സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനെ വത്തിക്കാൻ രേഖ അംഗീകരിച്ചിരുന്നു. അത്തരം അനുഗ്രഹങ്ങൾ അപേക്ഷകൾ നിഷേധിക്കരുതെന്നും ദൈവത്തിലും അവന്റെ കരുണയിലും വിശ്വാസം വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ഊന്നിപ്പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ, സന്ദർശകരെ ഏപ്രിൽ 20 മുതൽ സ്വീകരിക്കും
വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്‍മുസ് കടലിടുക്ക് കടന്നു; കരുതലോടെ നീങ്ങാൻ ഇന്ത്യ, വിഷയം പരിഹരിക്കുമെന്ന് ഇറാൻ