അടുത്ത 72 മണിക്കൂറുകൾ അതിനി‌ർണായകം; യുഎസ് എന്തോ പ്ലാൻ ചെയ്യുന്നു, ഉന്നത ഉദ്യോ​ഗസ്ഥരെല്ലാം വൈറ്റ് ഹൗസിൽ എത്തിയതോടെ അഭ്യൂഹം ശക്തം

Published : Apr 19, 2026, 06:26 AM IST
donald trump

Synopsis

ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടി അവസാനിക്കാനിരിക്കെ, അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതർ വൈറ്റ് ഹൗസിൽ അടിയന്തര യോഗങ്ങൾ ചേരുന്നു. നയതന്ത്രം പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്, അടുത്ത 72 മണിക്കൂർ നിർണ്ണായകമാണ്.

വാഷിം​ഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഈ തിരക്കിട്ട നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്. ചർച്ചകൾക്കിടയിൽ ഇറാൻ ചില കൗശലങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ അടിയന്തര നീക്കങ്ങൾ.

വാരാന്ത്യത്തിലും വാഷിംഗ്ടണിൽ തുടരുന്ന ട്രംപ്, ദേശീയ സുരക്ഷാ ടീമിലെ പ്രമുഖരുമായി നിരന്തരം ചർച്ചകൾ നടത്തുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, ജനറൽ ഡാൻ കെയ്ൻ എന്നിവർ വൈറ്റ് ഹൗസിലെത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. നിലവിൽ വിർജീനിയയിലെ തന്റെ ഗോൾഫ് കോഴ്സിലുള്ള ട്രംപ്, അവിടെയിരുന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും, വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാനാണ് ഈ യോഗങ്ങൾ ചേരുന്നതെന്നാണ് സൂചന. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, എച്ച്.എച്ച്.എസ് സെക്രട്ടറി ആർ.എഫ്.കെ ജൂനിയർ എന്നിവരും വൈറ്റ് ഹൗസിലുണ്ട്. ഒരു ഔദ്യോഗിക യോഗം ചേർന്നോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നയതന്ത്രം പരാജയപ്പെട്ടാൽ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നത് ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. അടുത്ത 72 മണിക്കൂറുകൾ പശ്ചിമേഷ്യൻ സമാധാനത്തിന് അതീവ നിർണ്ണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പണം തന്നാൽ സുരക്ഷിതമായി പോകാം, ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ; പണം നൽകുന്ന കപ്പലുകൾക്ക് മാത്രം മുൻഗണന
ഇനി യുദ്ധമുണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ താക്കീത്; 'പുതിയ മിസൈലുകൾ വികസിപ്പിച്ചു, യുദ്ധം തുടർന്നാൽ ഉപയോഗിക്കും'