
ലാഹോർ: ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം. മരണസംഖ്യ 22 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു. ഖമനേയിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യുഎസ്, യുഎൻ ഓഫീസുകൾ ആക്രമിച്ചു. ലാഹോർ ഉൾപ്പെടെ പല നഗരങ്ങളിലും സംഘർഷം ഇപ്പോഴും തുടരുകയാണ്. കറാച്ചിയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ യുഎസ് കോൺസുലേറ്റിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ കോൺസുലേറ്റിന് ഉള്ളിലുണ്ടായിരുന്ന സുരക്ഷാഭടൻമാർ വെടിയുതിർത്തിരുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് 22 പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്. 32 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കറാച്ചി വലിയ സംഘർഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. വിഷയത്തിൽ പൊലീസിനോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. യുഎസ് കോൺസുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് കയറിയ പ്രതിഷേധക്കാർ ജനാലകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam