'സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് അവർ അമേരിക്കൻ പൗരത്വം സ്വന്തമാക്കിയത്, പുറത്താക്കണം'; ഇൽഹാൻ ഒമറിനെതിരെ കടുത്ത വിമർശനവുമായി ട്രംപ്

Published : Dec 01, 2025, 09:25 PM IST
Ilhan Omar Trump

Synopsis

യുഎസ് പ്രതിനിധി ഇൽഹാൻ ഒമർ സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് പൗരത്വം നേടിയതെന്നും അവരെ പുറത്താക്കണമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

വാഷിങ്ടൺ: സെനറ്റ് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. സ്വന്തം സഹോദരനെ വിവാഹം കഴിച്ചുകൊണ്ട് അമേരിക്കയിൽ പ്രവേശിച്ചതിനാൽ അവരെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പറഞ്ഞു. സൊമാലിയ, ഞങ്ങളുടെ ഭരണഘടനയെക്കുറിച്ച് എല്ലാവരോടും പറയാൻ ഒരു കോൺഗ്രസ് അംഗമുണ്ട്, പക്ഷേ അവർ ഞങ്ങളുടെ രാജ്യത്തേക്ക് വന്നത് സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണെന്ന് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. കേട്ടത് ശരിയാണെങ്കിൽ, അവർ ഒരു കോൺഗ്രസ് അംഗമാകരുത്, നമ്മൾ അവരെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് ഭരണമുള്ള മിനസോട്ടയിൽ വൻ തട്ടിപ്പ് നടന്നതായി ആരോപിച്ച് ട്രംപ് മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പൗരത്വം റദ്ദാക്കിയ ശേഷം അവരെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇൽഹാൻ ഒമറിനെ നാടുകടത്താൻ കഴിയുമോ?

1995-ൽ യുഎസിൽ എത്തിയ ഇൽഹാൻ ഒമർ സ്വാഭാവിക യുഎസ് പൗരത്വം നേടി. എന്നാൽ ഇൽഹാൻ 'ഒമർ' കുടുംബത്തിലെ യഥാർഥ അം​ഗമല്ലെന്ന് കിംവദന്തികൾ പ്രചരിച്ചു. ഒമർ കുടുംബം അമേരിക്ക അഭയം നൽകിയിരുന്ന രണ്ടാമത്തെ, ബന്ധമില്ലാത്ത കുടുംബമാണ്. ഇൽഹാനും അവളുടെ ജനിതക സഹോദരി സഹ്‌റയ്ക്കും ജനിതക പിതാവ് നൂർ സെയ്ദിനും ഒമർ കുടുംബത്തിലെ അംഗങ്ങളായി അഭയം തേടാൻ തെറ്റായ പേരുകൾ ഉപയോഗിക്കാൻ ഒമർ കുടുംബം അനുവദിച്ചുവെന്ന് ഒരു ബ്ലോഗിൽ ആരോപണമുയർന്നു.

ഇൽഹാന്റെ ജനിതക കുടുംബം ഈ സമയത്ത് പിരിഞ്ഞു. മുകളിൽ പറഞ്ഞ മൂന്ന് പേർക്കും അമേരിക്കയിൽ അഭയം ലഭിച്ചു. അതേസമയം ഇൽഹാന്റെ മറ്റ് മൂന്ന് സഹോദരങ്ങൾ, അവരുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ച് യുകെയിൽ അഭയം തേടി. അഭയത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഇൽഹാൻ അബ്ദുല്ലാഹി ഒമറിന്റെ പേര് ഇൽഹാൻ നൂർ സെയ്ദ് എൽമി എന്നായിരുന്നുവെന്നും പറയുന്നു.

യുണൈറ്റഡ് കിംഗ്ഡത്തിൽ അഭയം ലഭിച്ച ഒമറിന്റെ മൂന്ന് സഹോദരങ്ങൾ അഹമ്മദ് നൂർ സെയ്ദ് എൽമി, മുഹമ്മദ് നൂർ സെയ്ദ് എൽമി, ലീല നൂർ സെയ്ദ് എൽമി എന്നിവരായിരുന്നു. ഒമറും അഹമ്മദ് നൂർ സെയ്ദ് എൽമിയും 2009 ൽ വിവാഹിതരായി. ബന്ധം 2017 വരെ തുടർന്നു.

എന്നാൽ, ഒരു സ്വാഭാവിക പൗരൻ എന്ന നിലയിൽ, ഇൽഹാനെ നാടുകടത്താൻ കഴിയില്ല. പൗരത്വ സ്വാഭാവികവൽക്കരണ പ്രക്രിയയിൽ അവർ മനഃപൂർവ്വം കള്ളം പറയുകയോ വസ്തുതകൾ മറച്ചുവെക്കുകയോ ചെയ്തുവെന്നും പൗരത്വം ലഭിക്കുന്നതിന് വ്യാജവിവരം അനിവാര്യമായിരുന്നുവെന്നും സർക്കാർ കോടതിയിൽ തെളിയിച്ചാൽ നാടുകടത്താം.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം