
കെയ്റോ: ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഈജിപ്റ്റിൽ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്ഷ്യൻ പൊലീസ് ഉദ്യോഗസ്ഥനാണ് വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേൽ പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമത്തിൽ മറ്റൊരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുന്ന ഇസ്രയേലി വിനോദസഞ്ചാര സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. ഇയാളുടെ ഔദ്യോഗിക ആയുധം ഉപയോഗിച്ചല്ല ആക്രമിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു. ഇസ്രയേലി പൗരന്മാരെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചു. ഇസ്രായേലും ഫലസ്തീനും പരസ്പരം നടത്തിയ ആക്രമണത്തിൽ 250 വരെ ഇസ്രായേലികളും 313 ഫലസ്തീനികളും കൊല്ലപ്പെട്ടു.ർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam