ട്രംപിന്‍റെ നീക്കം അതീവ അപകടകരമെന്ന് വിദഗ്ധ മുന്നറിയിപ്പ്; 'ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചാൽ കാര്യങ്ങൾ സങ്കീർണമാകും'

Published : Mar 15, 2026, 02:38 PM IST
straight of hormuz

Synopsis

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ അമേരിക്ക യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു. ലോകത്തെ എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ നിർണ്ണായക ജലപാതയിലെ സൈനിക നീക്കം അതീവ അപകടകരമാണെന്നും മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി മുതൽ 17 കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ തീരുമാനം.

വാഷിംഗ്ടൺ/ബെയ്റൂട്ട്: ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ ഭീഷണി നേരിടുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. ട്രംപിന്‍റെ ഈ നീക്കം 'അതീവ അപകടകരമായ ഒരു ദൗത്യമാണെന്ന്' വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ആകെ ക്രൂഡ് ഓയിൽ വിതരണത്തിന്‍റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ നിർണ്ണായക ജലപാത ഇറാൻ ഭാഗികമായി തടസപ്പെടുത്തിയതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായതും അമേരിക്ക സൈനിക നീക്കത്തിന് മുതിർന്നതും.

ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷയ്ക്കായി അമേരിക്കയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയക്കുമെന്ന് ശനിയാഴ്ച ട്രംപ് അവകാശപ്പെട്ടു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കുചേരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് ഇതിനോട് ഔദ്യോഗികമായി സഹകരിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, പ്രതിരോധ നയരൂപീകരണ വിദഗ്ധ റോസ്‌മേരി കെലാനിക് ഈ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. കടലിടുക്കിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും ഡ്രോണുകൾ മുതൽ മിസൈലുകൾ വരെ ഉപയോഗിച്ച് ഏത് നിമിഷവും ആക്രമണം നടത്താൻ അവർക്ക് സാധിക്കുമെന്നും അവർ സിഎൻഎന്നിനോട് പറഞ്ഞു.

കടലിടുക്കിന്‍റെ വീതിക്കുറവ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. തീരത്തുനിന്ന് തന്നെയുള്ള ആക്രമണങ്ങൾ നേരിടുമ്പോൾ കപ്പലുകൾക്ക് പ്രതിരോധിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് കെലാനിക് ചൂണ്ടിക്കാട്ടി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്‍റെ കണക്കുകൾ പ്രകാരം, ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ് എന്നിവിടങ്ങളിലായി 17 കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് സൈന്യത്തിന്‍റെ ഇടപെടൽ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബായിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി ആളുകൾ, വിശദീകരണവുമായി ദുബായ് മീഡിയ ഓഫീസ്; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തട‌ഞ്ഞു
'എവിടെയായാലും പിന്തുടർന്ന് കൊല്ലും'; നെതന്യാഹുവിനെ വിടില്ലെന്ന് ഇറാൻ, മകനെയും കാണാനില്ലെന്ന് സോഷ്യൽമീഡിയ