വെടിനിർത്തൽ മണിക്കൂറുകൾക്കുള്ളിൽ ലംഘിച്ച് ഇസ്രായേൽ, അതിരൂക്ഷ ആക്രമണം; തെക്കൻ ലെബനനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

Published : Jun 20, 2026, 01:14 PM IST
israel lebanon attack

Synopsis

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ യു.എസ്, ഖത്തർ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തെക്കൻ ലെബനനിൽ വ്യോമാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെ നബാതിയ മേഖലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇതോടെ മണിക്കൂറുകൾക്കകം വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയും ചെയ്തു.

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്നത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കകം തന്നെ തെക്കൻ ലെബനനിലെ നബാതിയ മേഖലയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അറബ്‌സലിം നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. മേഖലയിലെ നിരവധി ജനവാസ കേന്ദ്രങ്ങൾക്കും വീടുകൾക്കും നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതായും പുലർച്ചെ മുതൽ നബാതിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 47-ലധികം ലെബനൻ പൗരന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പോര് മൂർച്ഛിക്കുന്നതിനിടെയാണ് യുഎസ് - ഖത്തർ ഇടപെടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം ഇപ്പോഴുണ്ടായ വെടിനിർത്തൽ ലംഘനത്തെക്കുറിച്ച് ഇസ്രായേൽ സൈന്യമോ ഹിസ്ബുള്ളയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ സമാധാന ചർച്ചകളെപ്പോലും ബാധിക്കുന്ന രീതിയിലാണ് ഈ ഏറ്റുമുട്ടൽ മുന്നോട്ടുപോകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചെലവാക്കിയത് 122 കോടി രൂപ', ഉദ്ഘാടനത്തിന് പിന്നാലെ പായൽ, പെയിന്റിളകി കുളമായി, ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമർശനം
ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി