പുതിയ റോളിലേക്ക് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി, ബോറിസ് ജോണ്‍സണ്‍ സ്ക്രീനിലെത്തുക പുതുവർഷത്തിൽ

Published : Oct 29, 2023, 02:43 PM IST
പുതിയ റോളിലേക്ക് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി, ബോറിസ് ജോണ്‍സണ്‍ സ്ക്രീനിലെത്തുക പുതുവർഷത്തിൽ

Synopsis

ബ്രിട്ടനിലെ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക

ബ്രിട്ടന്‍: രാഷ്ട്രീയം വിട്ട് പുതിയ റോളിലേക്ക് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോകരാഷ്ട്രീയം പറയുന്ന മാധ്യമപ്രവർത്തകൻറെ റോളിലാണ് ഇനി ബോറിസ് ജോൺസണെ കാണാനാവുക. പുതുവർഷത്തിന്റെ തുടക്കത്തിലാകും പുതിയ വേഷത്തിൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയെത്തുക. ബ്രിട്ടനിലെ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക.

വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിലും ബോറിസിന്റെ രാഷ്ട്രീയ അവലോകനങ്ങളും നിരീക്ഷണങ്ങളും കാണാം. പുതിയ ജോലി ആവേശം പകരുന്നതെന്ന് ബോറിസ് ജോൺസൺ പ്രതികരിക്കുന്നത്. ലോകകാര്യങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താമല്ലോയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ബോറിസ് ജോണ്‍സണ്റെ പ്രതികരണം. ബോറിസിന്റെ സാന്നിധ്യം സ്ഥാപനത്തിന് കരുത്താകുമെന്ന് ജിബി ന്യൂസ് എഡിറ്റോറിയൽ ബോർഡ് പ്രതികരിക്കുന്നത്. 2021ലാണ് ജിബി ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചത്.

2019ലാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നത്. 2022ലാണ് വലിയ വിവാദങ്ങള്‍ക്ക് പിന്നാലെ ബോറിസ് ജോണ്‍സണ്‍ രാജി വക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഡെയ്ലി മെയില്‍ എന്ന മാധ്യമ സ്ഥാപനത്തിലെ കോളം എഴുത്തുകാരനായിരുന്നു ബോറിസ് ജോണ്‍സണ്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ