അതിശൈത്യം; കാനഡയില്‍ ഇന്‍റര്‍സിറ്റി ബസ് മറിഞ്ഞ് നാല് മരണം, 36 പേര്‍ക്ക് പരിക്ക്

Published : Dec 26, 2022, 12:09 PM ISTUpdated : Dec 26, 2022, 12:45 PM IST
അതിശൈത്യം; കാനഡയില്‍ ഇന്‍റര്‍സിറ്റി ബസ് മറിഞ്ഞ് നാല് മരണം, 36 പേര്‍ക്ക് പരിക്ക്

Synopsis

അതിശൈത്യം മൂലം റോഡുകളിലെല്ലാം മഞ്ഞ് മൂടിക്കിടക്കുകയാണ്. ഇത് റോഡപകടങ്ങള്‍കൂടാന്‍ കാരണമാകുന്നു. അതോടൊപ്പം മൂടല്‍മഞ്ഞ് ശക്തമായതും അപകട സാധ്യത കൂട്ടുന്നു.  


കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്‍റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്. റോഡ് മഞ്ഞ് മൂടിയ അവസ്ഥയിലാണെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് താപനില -3.9C ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെറിറ്റിന് കിഴക്ക് ഹൈവേ 97 സിയിൽ ഒരു ബസ് തകർന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ പ്രസ്താവന അപകടം സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ, അതിശക്തമായ മഞ്ഞുമൂടിയ റോഡിന്‍റെ അവസ്ഥയാണ് അപകടത്തിന് കാരണമെന്നും കരുതുന്നു. കാനഡയില്‍ മാത്രമല്ല, താണുപ്പ് കൂടുതല്‍, അമേരിക്കന്‍ വന്‍കരയിലെമ്പാടും തണുപ്പ് കൂടുതലാണെന്ന വാര്‍ത്തകളാണ് വരുന്നത്. അതിശൈത്യം മൂലം റോഡുകളിലെല്ലാം മഞ്ഞ് മൂടിക്കിടക്കുകയാണ്. ഇത് റോഡപകടങ്ങള്‍കൂടാന്‍ കാരണമാകുന്നു. അതോടൊപ്പം മൂടല്‍മഞ്ഞ് ശക്തമായതും അപകട സാധ്യത കൂട്ടുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം