ഓസ്ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം 

Published : Jan 25, 2024, 02:31 PM IST
ഓസ്ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം 

Synopsis

മരിച്ച മൂന്ന് സ്ത്രീകളിൽ രണ്ട് പേർക്ക് 20 വയസ്സും, പുരുഷന് 40 വയസ്സുമായിരുന്നു പ്രായം. 43 കാരിയായ സ്ത്രീ ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു . മറ്റ് മൂന്ന് പേർ ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാണ്. 

കാൻബറ: ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി നാല് ഇന്ത്യക്കാ‌ർക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചിലാണ് അപകടം. സംഭവത്തിൽ മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇതിൽ ഒരാൾ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കാനെത്തിയതാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇന്ത്യൻ ഹൈക്കമ്മീഷനാണ് അപകടവിവരം അറിയിച്ചത്. 

ഓസ്ട്രേലിയയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫിലിപ്പ് ദ്വീപിലാണ് സംഭവം. നീന്തുന്നതിനിടെ സംഘത്തിൽപ്പെട്ടവർ തിരയിൽപ്പെട്ട് മുങ്ങി. ഈ സമയം ബീച്ചിൽ  പട്രോളിങ്ങ് ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. കടലിൽ നിന്ന് രക്ഷിച്ച ശേഷം രക്ഷാപ്രവർത്തകർ നാല് പേർക്കും സിപിആർ നൽകിയെങ്കിലും എന്നാൽ രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

മരിച്ച മൂന്ന് സ്ത്രീകളിൽ രണ്ട് പേർക്ക് 20 വയസ്സും, പുരുഷന് 40 വയസ്സുമായിരുന്നു പ്രായം. 43 കാരിയായ സ്ത്രീ ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു . മറ്റ് മൂന്ന് പേർ ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാണ്. 

കടൽ ഗുഹകൾക്ക് പേരുകേട്ട ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഫോറസ്റ്റ് കേവ്സ് ബീച്ച്. ലൈഫ് ഗാർഡ് പട്രോളിംഗ് ഇല്ലാത്തതിനാൽ  ഇവിടെ നീന്തുന്നത് അപകടമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു