Pakistan : മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു; സംഭവം പാകിസ്ഥാനില്‍

Published : Dec 08, 2021, 12:38 PM IST
Pakistan : മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു; സംഭവം പാകിസ്ഥാനില്‍

Synopsis

വസ്ത്രത്തിന് അപേക്ഷിച്ച് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ആരും ഇവരെ സഹായിക്കാനെത്തിയില്ല. സംഭവം പുറത്തറിഞ്ഞതോടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും കുറ്റക്കാരെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.  

ലാഹോര്‍: മോഷണക്കുറ്റം (Theft) ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി (Stripped) നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്ഥാന്‍ (Pakistan) പഞ്ചാബ് പ്രവിശ്യയിലെ (Punjab Province) ഫൈസാബാദിലാണ് (Faizabad) സംഭവം. ഇവരെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നരാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇരകളിലൊരാള്‍ കൗമാര പ്രായക്കാരിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുമണിക്കൂറോളം തെരുവിലൂടെ നടത്തിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. വസ്ത്രത്തിന് അപേക്ഷിച്ച് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ആരും ഇവരെ സഹായിക്കാനെത്തിയില്ല. സംഭവം പുറത്തറിഞ്ഞതോടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും കുറ്റക്കാരെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാവ ചക്ക് മാര്‍ക്കറ്റില്‍ മാലിന്യം ശേഖരിക്കാനാണ് നഗരത്തില്‍ എത്തിയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. അതിനിടെ ഒരുകടയില്‍ കയറി കുടിവെള്ളം ചോദിച്ചു. മോഷ്ടിക്കാനെത്തിയവരാണെന്ന് പറഞ്ഞ് ഇവര്‍ തടഞ്ഞുവെക്കുകയും മറ്റ് കടകളിലെ ആളുകളെ വിളിച്ചുവരുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

ആക്രമികള്‍ മര്‍ദ്ദിക്കുമ്പോഴും വസ്ത്രാക്ഷേപം നടത്തുമ്പോഴും സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. സദ്ദാം എന്ന് പേരുള്ള ഇലക്ട്രിക് കടയുടെ ഉടമയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. രണ്ട് പേരെ തിങ്കളാഴ്ച രാത്രിയും രണ്ടുപേരെ ചൊവ്വാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാലംഗ കമാൻഡോകളുടെ ആക്രമണം, ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
വളവിൽ നിയന്ത്രണം നഷ്ടമായി, തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 മരണം