പെട്രോൾ ലിറ്ററിന് 137 രൂപയും ഡീസൽ ലിറ്ററിന് 184 രൂപയും മണ്ണെണ്ണ ലിറ്ററിന് 34 രൂപയും വർധിപ്പിച്ച് പാകിസ്ഥാൻ സർക്കാർ; സബ്‌സിഡിയും പ്രഖ്യാപിച്ചു

Published : Apr 03, 2026, 04:26 PM IST
Pakistan petrol price hike

Synopsis

ആഗോള വിപണിയിലെ എണ്ണവില വർദ്ധനവിനെ തുടർന്ന് പാകിസ്താനിൽ ഇന്ധനവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില കുത്തനെ ഉയർന്നു. സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ചില സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ വിലവർദ്ധനവ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ സർക്കാർ വില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ ലിറ്ററിന് 137.24 രൂപ വർദ്ധിപ്പിച്ച് 458.40 രൂപയാക്കി. ഡീസൽ ലിറ്ററിന് 184.49 രൂപ വർദ്ധിപ്പിച്ച് 520.35 രൂപയാക്കി. മണ്ണെണ്ണ ലിറ്ററിന് 34.08 രൂപ വർദ്ധിപ്പിച്ച് 457.80 രൂപയാക്കി. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചതാണ് ഈ വില വർധനയ്ക്ക് കാരണം.

ലോകത്തിലെ 20% ഇന്ധനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ധന വിതരണത്തെ ബാധിച്ചു. സബ്‌സിഡികൾ നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവ് നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ നിർബന്ധിതരായി. എങ്കിലും ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിൻ്റെ ആഘാതം കുറയ്ക്കാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ചില സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്ക് മാസം പരമാവധി 20 ലിറ്റർ വരെ പെട്രോൾ ലിറ്ററിന് 100 രൂപ സബ്‌സിഡിയിൽ മൂന്ന് മാസത്തേക്ക് ലഭിക്കും. ചെറുകിട കർഷകർക്ക് ഏക്കറിന് 1,500 രൂപ വീതം ഒറ്റത്തവണ സഹായമായി ലഭിക്കും. ചരക്ക് നീക്കത്തിനും അന്തർസംസ്ഥാന ബസുകൾക്കും ലിറ്ററിന് 100 രൂപ സബ്‌സിഡി ലഭിക്കും. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് 70,000 രൂപയുടെ നേരിട്ടുള്ള സഹായവുമാണ് പ്രഖ്യാപിച്ചത്. ഇന്ധനവിലയിലുണ്ടായ 40 ശതമാനത്തിലധികം വരുന്ന ഈ വർദ്ധനവ് പാകിസ്താനിലെ പണപ്പെരുപ്പം ഇനിയും വർദ്ധിപ്പിക്കുമെന്നും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പലതവണ തള്ളിക്കളഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലാതെ വരികയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുറികളില്‍ സംഗീതം ഒഴുകിയ ഈ ഇറാന്‍ വിദ്യാലയം ഇപ്പോഴില്ല; ഇസ്രായേല്‍ എല്ലാം തകര്‍ത്തു!
അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണം, ഹബ്ഷാൻ ഗ്യാസ് പ്ലാന്‍റിൽ തീപിടിത്തം