അയത്തൊള്ള അലി ഖമനെയിയുടെ ഫത്വ തിരുത്തണമെന്ന് ആവശ്യം; ഇറാനിൽ തീവ്രനിലപാടുകാർ ആണവായുധം വേണമെന്ന നിലപാടിലേക്ക് മാറുന്നു?

Published : Mar 27, 2026, 02:51 PM IST
iran

Synopsis

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ, ഇസ്രായേൽ-അമേരിക്കൻ ഭീഷണികൾക്കെതിരെ ആണവായുധം നിർമ്മിക്കണമെന്ന ആവശ്യം ഇറാനിലെ തീവ്രനിലപാടുകാർക്കിടയിൽ ശക്തമാകുന്നു? ആണവായുധം നിഷിദ്ധമെന്ന ആയത്തുള്ള അലി ഖമനെയിയുടെ ഫത്വ തിരുത്തണമെന്നും, പ്രതിരോധത്തിനായി ആയുധം കൈവശപ്പെടുത്തണമെന്നും വാദങ്ങൾ ഉയരുകയാണ്. എന്നാൽ, ആണവനയത്തിൽ ഔദ്യോഗികമായി മാറ്റം വരുത്തിയിട്ടില്ല.

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ആണവായുധം നിർമിക്കണമെന്ന ആവശ്യവുമായി ഇറാനിൽ തീവ്ര നിലപാടുകാർ രംഗത്ത് വന്നിരിക്കുകയാണ്. ഈ നിലയ്ക്കുള്ള ചർച്ചകൾ ഇറാനിൽ നടക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ ആണവനയത്തിൽ മാറ്റം വരുത്തണമെന്ന ചർച്ചകൾ ശക്തമാകുന്നത്. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ ആണവായുധം നിഷിദ്ധമെന്ന ഫത്വ തിരുത്തപ്പെടണമെന്ന വാദമാണ് ഉയരുന്നത്. 

ആണവായുധ വ്യാപന നിരോധന കരാറിൽ ഇറാൻ പിന്മാറണമെന്നും, സ്വന്തം സുരക്ഷയ്ക്കായി ആയുധം നിർമ്മിക്കണമെന്നും തീവ്ര നിലപാടുകാർ ആവശ്യപ്പെടുന്നു. അലി ഖമനെയിയുടെ മരണശേഷം റെവല്യൂഷണറി ഗാർഡാണ് ഇറാൻ്റെ പ്രതിരോധ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി കൊടുക്കാൻ ഒന്നുകിൽ ആണവായുധം നിർമിക്കുക, അല്ലെങ്കിൽ എങ്ങനെയെങ്കിലും അത് കൈവശപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് സേനയ്ക്കുള്ളിലും പുറത്തും ആവശ്യം ശക്തമാണ്. അതേസമയം ആണവനയത്തിൽ ഔദ്യോഗികമായി ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഇറാൻ്റെ ഭാഗത്ത് നിന്നടക്കം ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; 'അമേരിക്കയെ നരകം കാണിക്കും'
ഹോർമുസ് അടച്ചപ്പോഴും കുലുങ്ങിയില്ല, ലോകം ഉറ്റുനോക്കിയ സൗദിയുടെ 'പ്ലാൻ ബി'; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി