
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥർ ഇറാനിൽ നിന്ന് മടങ്ങി. ഇസ്രയേലുമായുള്ള സംഘർഷ സമയത്ത് പോലും ടെഹ്റാനിൽ തുടർന്ന ഉദ്യോഗസ്ഥരാണ് ഒടുവിൽ മടങ്ങിയത്. ആക്രമണത്തിനുശേഷം ഇറാന്‍റെ ആണവ നിലയങ്ങളിലെ നാശനഷ്ടം സംബന്ധിച്ച് ഇതുവരെ പരിശോധനയ്ക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, ആക്രമണശേഷം ആണവനിലയങ്ങളിൽ നിന്നുള്ള റേഡിയേഷൻ അളവ് സംബന്ധിച്ച റിപ്പോർട്ടുകൾ ഏജൻസി കൃത്യമായി നൽകിയിരുന്നു. പരിശോധനകൾ തുടരാൻ ഇറാൻ സമ്മതിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മേധാവി റഫേൽ ഗ്രോസി അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥർ മടങ്ങാനുള്ള കാരണം ഏജൻസി വ്യക്തമാക്കിയിട്ടില്ല. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, ഇനി പരിശോധനകൾക്ക് ഇറാന്‍റെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ അനുമതി വേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam