
ഇസ്ലാമാബാദ്: ഇന്ത്യയും (India) പാകിസ്ഥാനും (Pakistan) തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (Indian Prime Minister Narendra Modi) ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Pakistan Prime Minister Imran Khan). റഷ്യന്‍ (Russia) സന്ദര്‍ശനത്തിന് മുമ്പ് റഷ്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് പിന്നാലെ റോയിട്ടേഴ്സ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തോട് പ്രതികരണം തേടിയെങ്കിലും മറുപടി നല്‍കിയില്ല. 'ഇന്ത്യ ഒരു ശത്രുരാജ്യമായി മാറി. അതുകൊണ്ടു തന്നെ അവരുമായുള്ള വ്യാപാരത്തില്‍ കുറവുണ്ടായി. എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധം പുലര്‍ത്തുക എന്നതാണ് പാക് സര്‍ക്കാറിന്റെ നയം''- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഈയടുത്ത് പാകിസ്ഥാന്‍ ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ താന്‍ പിന്തുണക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമേരിക്ക ഇറാന് ഉപരോധമേര്‍പ്പെടുത്തിയതും അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും പാക്‌സിഥാന്റെ വ്യാപാര സാധ്യതകള്‍ക്ക് തിരിച്ചടിയാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മോസ്‌കോ സന്ദര്‍ശനത്തിന്റെ തലേദിവസമാണ് റഷ്യ ടുഡേക്ക് ഇമ്രാന്‍ ഖാന്‍ അഭിമുഖം നല്‍കിയത്. റഷ്യ സന്ദര്‍ശിക്കുന്ന പാക് പ്രധാനമന്ത്രി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയുമായി സാമ്പത്തിക സഹകരണം ലക്ഷ്യമിട്ടാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനം. യുക്രൈന്‍ പ്രശ്‌നം സന്ദര്‍ശനത്തെ ബാധിക്കിലെന്നും റഷ്യയുമായി നേരത്തെയുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
യുക്രൈന്‍ വിമതമേഖലയില്‍ റഷ്യന്‍ സൈന്യമെത്തി; യുദ്ധടാങ്കുകള്‍ അടക്കം വന്‍ സൈനികവ്യൂഹം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam