
ന്യൂയോർക്ക്: അമേരിക്കയിൽ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നവംബര്‍ 4ന് നടന്ന റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യൻ വംശജയായ യുവതി അറസ്റ്റിൽ. പെൻസിൽവാനിയായിൽ നിന്നെത്തിയ ധെവീന സിംഗ് (24) എന്ന യുവതിയാണ് അറസ്റ്റിലായത്.
നവംബർ നാലിന് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. പോലീസിനെ അധിക്ഷേപിച്ച കുറ്റം ചുമത്തിയാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. ധെവീനാ സിംഗ് പോലീസിന്റെ മുഖത്തിനു നേരെ തുപ്പുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
അന്‍പതോളം വരുന്ന പ്രവർത്തകർ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടും റോഡിൽ തീയിട്ടുമാണ് പ്രകടനം നടത്തിയത്. ലഭിക്കുന്ന മുഴുവൻ തപാൽ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ഇതുവരെ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കമമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബൈഡൻ അനുകൂലികൾ പ്രകടനം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam