
ദുബായ്: ഇന്ത്യൻ രൂപയുട റെക്കോര്‍ഡ് തകർച്ചയിൽ വിനിമയ നിരക്കിൽ മുന്നേറി ഗൾഫ് കറൻസികൾ. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല സമയം. യുഎഇ ദിർഹത്തിന് 25.82 രൂപയാണ് ശനിയാഴ്ച ലഭിച്ചത്. തിങ്കളാഴ്ച വ്യാപാരം വീണ്ടും ആരംഭിക്കുന്നത് വരെ ഈ നിരക്ക് തുടരും. രൂപയുമായുള്ള വിനിമയ നിരക്കിൽ ഒരു ഖത്തർ റിയാലിന് 25.9 രൂപ എന്ന നിലയിലെത്തി. വെള്ളിയാഴ്ച രാവിലെ ഒരു ഖത്തർ റിയാലിന് 26 രൂപക്ക് മുകളിലെത്തിയിരുന്നു.
ഒരു ബഹ്റൈൻ ദിനാറിന് 251 രൂപ വരെയെത്തി. വെള്ളിയാഴ്ച രാവിലെ ഒരു ദീനാറിന് 250 രൂപക്കു മുകളിൽ എക്സഞ്ചേുകളിൽ രേഖപ്പെടുത്തിയിരുന്നു. ഒരു കുവൈത്ത് ദിനാറിന് 307 രൂപ എന്ന ഏറ്റവും വലിയ ഉയർച്ചയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് ഇത് 306 രൂപ എന്ന നിരക്കിലായിരുന്നു. ഒരു ഒമാനി റിയാലിന് 246 രൂപ നിരക്കിലെത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച വിപണിയിൽ ഡോളറിനെതിരെ 94.81 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിനിമയ നിരക്ക് ഉയർന്ന സാഹചര്യം പ്രവാസികൾക്ക് നേട്ടമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam