ഇത് ഇന്ത്യൻ ഓഹരി വിപണിയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്‍റെ കൊടും ഭീഷണികൾക്കിടയിലെ വ്യാപാര ചർച്ച തുണയായി, നിഫ്റ്റിയും സെൻസെക്സും കുതിച്ചുയർന്നു

Published : Sep 16, 2025, 10:41 PM IST
trump bse

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടയിലും, ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. സെൻസെക്സ് 590 പോയിന്റും നിഫ്റ്റി 160 പോയിന്റും നേട്ടമുണ്ടാക്കി വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമായി. ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ച ദില്ലിയിൽ തുടങ്ങിയത് മുതൽ ഓഹരി വിപണി കുതിച്ചുയർന്നു. രാവിലെ മുതൽ തുടങ്ങിയ മുന്നേറ്റം വൻ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 590 പോയിന്റ് നേട്ടത്തിലും നിപ്തി 160 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസത്തെ മാന്ദ്യത്തിനുശേഷമാണ് വിപണി ഉണർന്നത്. സെൻസെക്സും നിഫ്റ്റിയും രാവിലെ വ്യാപാരം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന മുന്നേറ്റം അവസാനം വരെ തുടർന്നു. റിയാലിറ്റി ഓട്ടോ മീഡിയ സൂചികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകളുടെ പ്രതീക്ഷകളും യു എസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷകളും ആണ് ഇന്ന് വിപണിയെ ഗുണകരമായി ബാധിച്ചത്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന് 88 രൂപ 5 പൈസ എന്ന നിലയിലാണ് വിനിമയം നടന്നത്.

ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകളിൽ പ്രതിക്ഷ എത്രത്തോളം

ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കം. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നതാണ് ആദ്യ നിർദ്ദേശമെന്ന് ഇന്ത്യ ചർച്ചയിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക ഉന്നയിച്ചതായാണ് സൂചന. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.

വിശദ വിവരങ്ങൾ ഇങ്ങനെ

ഓഗസ്റ്റ് ഏഴിന് ഇന്ത്യക്കെതിരെ അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ നിലവിൽ വന്നു. 27 ന് റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തി. പിന്നാലെ നടന്ന പരസ്യ വാഗ്വാദങ്ങൾക്ക് ശേഷമാണ് ഇന്ത്യയുമായി ചർച്ചകൾക്ക് യു എസ് വീണ്ടും തയ്യാറായത്. ഇന്ന് രാവിലെ പത്തിന് വാണിജ്യമന്ത്രാലയത്തിൽ എത്തിയാണ് അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ഇന്ത്യ - യു എസ് വ്യാപാരം കൂട്ടിക്കുഴയ്ക്കരുതെന്ന നിർദ്ദേശമാണ് ഇന്ത്യ ആദ്യം വച്ചതെന്നാണ് സൂചന. 25 ശതമാനം അധിക തീരുവ പിൻവലിക്കേണ്ടത് ഒത്തുതീർപ്പിന് സാഹചര്യം ഒരുങ്ങാൻ അനിവാര്യമെന്നും ഇന്ത്യ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിലാണ് യു എസിന്‍റെ പ്രധാന ഊന്നൽ. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

100, 200 ഒന്നുമല്ല, ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ 500% നികുതി! ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് ട്രംപിന്‍റെ പുതിയ ഭീഷണി
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്ത്രീയെ വെടിവച്ചുകൊന്നു, രാജ്യത്ത് പ്രതിഷേധം ശക്തം