ഇന്തൊനേഷ്യ വിമാനാപകടം: അവശിഷ്ടങ്ങള്‍ ലഭിച്ചെന്ന് അധികൃതര്‍

Published : Jan 10, 2021, 09:24 AM IST
ഇന്തൊനേഷ്യ വിമാനാപകടം: അവശിഷ്ടങ്ങള്‍ ലഭിച്ചെന്ന് അധികൃതര്‍

Synopsis

ഇന്നലെയാണ് 56 യാത്രക്കാരും ഒഫീഷ്യലുമടങ്ങുന്ന 62 പേരെ വിജയ എയര്‍ ഫ്‌ലൈറ്റ് 182 10000 അടി മുകളില്‍ നിന്ന് കാണാതാകുന്നത്.  

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണതായി ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി ബുദി കാരിയ സുമദി സ്ഥിരീകരിച്ചു.

ഇന്നലെയാണ് 56 യാത്രക്കാരും ഒഫീഷ്യലുമടങ്ങുന്ന 62 പേരെ വിജയ എയര്‍ ഫ്‌ലൈറ്റ് 182 10000 അടി മുകളില്‍ നിന്ന് കാണാതാകുന്നത്. സുകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.36ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതാകുകയായിരുന്നു. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം സാധ്യമായിരുന്നില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമാധാനത്തിന് തയ്യാർ, പക്ഷേ നിബന്ധനകളുണ്ട്, ലോകത്തിന് പ്രതീക്ഷ നൽകി ഇറാന്റെ നിർണ്ണായക പ്രഖ്യാപനം!
പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ