ഇനി ആവര്‍ത്തിക്കരുത്; ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി, 'ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് പുറത്തേക്കും അപകട സാധ്യത'

Published : Jun 20, 2025, 11:16 PM IST
UNITED NATIONS

Synopsis

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി

സ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. 

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്. പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ കഴിയുമെന്നും ദീർഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും ഏജന്‍സി അറിയിച്ചു. നാറ്റൻസ് നിലയത്തിൽ ഭൂഗർഭ വേധ ആയുധങ്ങൾ ഇസ്രയേൽ പ്രയോഗിച്ചുവെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. 

നിലയത്തിനുള്ളിൽ രാസ - ആണവ മലിനീകരണമുണ്ടെന്നും ഫോർഡോ നിലത്തിന് കേടുപാടുകളില്ലെന്നും ബുഷഹർ നിലയം ആക്രമിക്കപ്പെട്ടാൽ വൻ ആണവ വികിരണ സാധ്യതയുണ്ടെന്നും ആയിരക്കണക്കിന് കിലോ ന്യൂക്ലിയർ സാമഗ്രികളാണുള്ളതെന്നും ഏജന്‍സി വ്യക്തമാക്കി. ആണവ നിലയം ആക്രമിക്കപ്പെടാൽ നൂറുകണക്കിന് കിലോമീറ്റർ ഒഴിപ്പിക്കേണ്ടി വരും. ഇറാന് പുറത്തേക്കും അപകട സാധ്യത ഉണ്ടായേക്കാം. ബുഷഹർ നിലയം ആക്രമിച്ചതായി ഇസ്രയേൽ ഇന്നലെ തെറ്റായ വാർത്താക്കുറിപ്പിറക്കിയന്നും പിന്നീട് തിരുത്തിയെന്നും ഏജന്‍സി അറിയിച്ചു. യു.എന്നിൽ ജിസിസി രാജ്യങ്ങള്‍  ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; പശ്ചിമേഷ്യയാകെ ആശങ്കയിൽ; പതിനായിരത്തോളം ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തങ്ങളുടെ കേന്ദ്രം തകർത്തു, പാകിസ്ഥാനെ വെട്ടിലാക്കി ലഷ്കറെ തൊയ്ബ കമാൻഡറുടെ വെളിപ്പെടുത്തൽ