
ടെഹ്റാൻ: ട്രംപിന്റെ കടുത്ത ഭീഷണിക്കിടയിലും ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിയിലെ ഊർജ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ അവശിഷ്ടം വീണു. ഇതിനിടെ ഹോർമൂസിൽ ബഹ്റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎന്നിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. 7 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു സൗദിയിലേക്കുള്ള ഇറാന്റെ ആക്രമണം. അതേ സമയം ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത് ജുവൈൽ ഇൻഡസ്ട്രിയിൽ സിറ്റിയിൽ മിസൈൽ പതിച്ചുവെന്നാണ്. നാശനഷ്ടങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് അറിയിക്കുമെന്ന് സൗദി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam