ട്രംപിനെ വധിക്കാൻ ​ഗൂഢാലോചന നടത്തിയോ; കടുത്ത ആരോപണത്തിൽ വിശദീകരണവുമായി ഇറാൻ 

Published : Nov 09, 2024, 08:43 PM ISTUpdated : Nov 09, 2024, 08:44 PM IST
ട്രംപിനെ വധിക്കാൻ ​ഗൂഢാലോചന നടത്തിയോ; കടുത്ത ആരോപണത്തിൽ വിശദീകരണവുമായി ഇറാൻ 

Synopsis

ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാനിയൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന യുഎസ് നീതിന്യായ വകുപ്പിൻ്റെ (ഡിഒജെ) റിപ്പോർട്ട് തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ സയണിസ്റ്റ്, ഇറാൻ വിരുദ്ധ വിഭാ​ഗം നടത്തുന്ന ​ഗൂഢാലോചനയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി മാധ്യമങ്ങളോട് പറഞ്ഞു. 

ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് ട്രംപിനെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റി ഫെഡറൽ കോടതിയിൽ ക്രിമിനൽ പരാതി ഫയൽ ചെയ്യുകയും ചെയ്തു. 51 കാരനായ അഫ്​ഗാൻ പൗരൻ ഫർഹാദ് ഷാക്കേരിയെ ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും ചുമതലപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

Read More.... ഇന്ത്യയോട് പ്രതികാരം തുടർന്ന് കാനഡ, വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, എസ്‍ഡിഎസ് വിസാ സംവിധാനം നിർത്തലാക്കി

ഇറാനിൽ താമസിക്കുന്നതായി കരുതപ്പെടുന്ന ഷാക്കേരി ഒളിവിലാണ്. കുട്ടിക്കാലത്ത് യുഎസിലേക്ക് കുടിയേറിയ ഇയാൾ, 2008-ൽ കവർച്ചക്കേസിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെട്ടു. പദ്ധതി നടപ്പാക്കാനായി രണ്ട് യുഎസ് പൗരന്മാരെ ഷാക്കേരി കരാറിനെടുത്തെന്നും  പരാതിയിൽ ആരോപിക്കുന്നു. ഇറാനിയൻ വംശജനായ ഒരു അമേരിക്കക്കാരനെ 100,000 ഡോളറിന് നിരീക്ഷണത്തിന് ചുമതലപ്പെടുത്തി. ഇറാനിയൻ ഭരണകൂടത്തിൻ്റെ കടുത്ത വിമർശകനായ മാസിഹ് അലിനെജാദ് എന്ന പത്രപ്രവർത്തകനായിട്ടാണ് ഇയാൾ എത്തിയതെന്നും പരാതിയിൽ പറയുന്നത്. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം, അയർലൻഡിൽ പഠിക്കാനെത്തിയ ഇന്ത്യൻ യുവാവ് കുറ്റക്കാരൻ, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
'ഇവിടെ ഞാൻ പീഡിപ്പിക്കപ്പെടുന്നു, നാട്ടിൽ വരണം'; കാമുകനെ വിവാഹം കഴിയ്ക്കാൻ പാകിസ്ഥാനിൽ പോയ യുവതിയുടെ ഓഡിയോ പ്രചരിക്കുന്നു