
ടെഹ്റാൻ: പ്രതിസന്ധികൾ രൂക്ഷമായി തുടരുന്നതിനിടെ, ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ. യാതൊരു കാരണവശാലും ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹിസ്ബുള്ള സെക്രട്ടറി ജനറലിന് പ്രത്യേക സന്ദേശം അയച്ചു. അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഹിസ്ബുള്ളയ്ക്ക് ഉറപ്പുനൽകിക്കൊണ്ടുള്ള ഇറാന്റെ ഈ നിർണായക തീരുമാനം.
അതേസമയം, അമേരിക്കയുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കപ്പെടുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂലമായ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ചില നിർണായക വിഷയങ്ങളിൽ കൂടി ഇനി അന്തിമ ധാരണയിലെത്താനുണ്ട്.
വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്വത്തുക്കൾ ആദ്യം തന്നെ വിട്ടുനൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ. ഈ ആവശ്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന സൂചനയാണ് ഇറാൻ നൽകുന്നത്. യു.എസുമായുള്ള ചർച്ചകൾ തുടരുമ്പോഴും തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ ഒപ്പം നിർത്തുമെന്ന ഇറാന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam