ഖാസിം സുലൈമാനിയെ ഞങ്ങൾ മറന്നിട്ടില്ല, ട്രംപിനെ വധിക്കും; ഭീഷണിയുമായി ഇറാൻ

Published : Feb 25, 2023, 03:29 PM ISTUpdated : Feb 25, 2023, 03:45 PM IST
ഖാസിം സുലൈമാനിയെ ഞങ്ങൾ മറന്നിട്ടില്ല, ട്രംപിനെ വധിക്കും; ഭീഷണിയുമായി ഇറാൻ

Synopsis

ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെൻസി തുടങ്ങിയ  എല്ലാ സൈനിക മേധാവികളേയും കൊല്ലുമെന്നാണ് അമീറലി ഹാജിസാദെ പറയുന്നത്. 

ടെഹ്റാൻ: ഇറാൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇറാൻ ഐആർജിസി എയറോസ്പേസ് യൂണിറ്റ് തലവൻ അമീറലി ഹാജിസാദെന്റെ ഭീഷണി. 2020ലാണ് അമേരിക്കയുടെ സൈനിക നടപടിയിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. 

ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം. ദൈവം അനുഗ്രഹിച്ചാൽ ട്രംപിനെ കൊല്ലാൻ കഴിയുമെന്ന് സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിൽ അമീറലി പറഞ്ഞു. ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെൻസി തുടങ്ങി ഉത്തരവിട്ട എല്ലാ സൈനിക മേധാവികളേയും കൊല്ലുമെന്നാണ് അമീറലി ഹാജിസാദെ പറയുന്നത്. 

ഇങ്ങനെ പോയാല്‍ ഒന്നും ഇല്ലാതാവും! കമ്മിന്‍സിന്റെ നായകസ്ഥാനത്തിനെതിരെ മുന്‍ ഓസീസ് താരം

സുലൈമാനി കൊല്ലപ്പെട്ട് അഞ്ചു ദിവസത്തിന് ശേഷം അമേരിക്കൻ സേന തമ്പടിച്ചിട്ടുള്ള പശ്ചിമ ഇറാഖിലെ അൽ ഐൻ ആസാദ് എയർബേസിനു നേരെ 2020 ജനുവരി എട്ടിന് ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അമേരിക്കൻ സേനാം​ഗങ്ങളാരും കൊല്ലപ്പെട്ടിരുന്നില്ല. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയവരെ മറക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നേരത്തെ പറഞ്ഞിരുന്നു. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിലായിരുന്നു ഇറാൻ പ്രസിഡന്റിന്റെ പരാമർശം. 

വിവാഹദിനത്തിൽ യുവാവ് ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി; 23കാരി ജീവനൊടുക്കി

ഖാസിം സുലൈമാനിയെ ഞങ്ങൾ മറിക്കില്ല. രക്തസാക്ഷിയായ ഖാസിം സുലൈമാനിയെ ഞങ്ങൾ മറക്കില്ലെന്ന് ഇബ്രാഹിം റെയ്സി പറഞ്ഞു. ഈ രക്തസാക്ഷിത്വം ഞങ്ങൾ മറക്കില്ലെന്നും ഇബ്രാഹിം റെയ്സി കൂട്ടിച്ചേർത്തു. ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‌‍ നേതാക്കളെ വധിക്കുമെന്ന് കഴിഞ്ഞ നവംബറിലും ഇറാനിലെ മുതിർന്ന നേതാവ് അലി കമേനിയും പറഞ്ഞിരുന്നു. ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ലെന്നും അലി കമേനി പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്