പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി എവിടെ? പിതാവിന്‍റെ വിലാപയാത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നു; ഇറാന്‍റെ നേതൃത്വത്തെക്കുറിച്ച് ആശങ്ക

Published : Jul 05, 2026, 12:41 PM IST
Mujtaba Khamenei

Synopsis

ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ പങ്കെടുക്കാൻ ടെഹ്റാനിൽ ആയിരങ്ങൾ തടിച്ചുകൂടി. എന്നാൽ, പുതിയ പരമോന്നത നേതാവും മകനുമായ മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ചടങ്ങുകളിൽ ശ്രദ്ധേയമാണ്. സുരക്ഷാ കാരണങ്ങളാൽ വിവരങ്ങൾ രഹസ്യമായി വെക്കാറുണ്ടെങ്കിലും, ഈ അസാന്നിധ്യം പലവിധ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് ടെഹ്റാനിൽ തടിച്ചുകൂടിയിരിക്കുന്നത്. ചടങ്ങുകൾ ഞായറാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ അധികൃതർ യാതൊരു സൂചനയും നൽകിയിട്ടില്ല. ശനിയാഴ്ച മുതൽ അലി ഖമനെയിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്ന 'ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല'യ്ക്ക് പുറത്ത് പുലർച്ചെ മുതൽ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വൻ ജനപങ്കാളിത്തം ഉണ്ടായതായി വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ശനിയാഴ്ചത്തെക്കാൾ ശാന്തമായ അന്തരീക്ഷത്തിലാണ് പ്രാർത്ഥനകൾ നടന്നത്. ഫെബ്രുവരിയിൽ മുൻ പരമോന്നത നേതാവിന്റെ ജീവനെടുത്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനെയി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത്രയും വലിയൊരു ദേശീയ ചടങ്ങ് നടക്കുമ്പോഴും മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. മൊജ്തബ ചടങ്ങുകളിൽ എപ്പോഴെങ്കിലും പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം വരെ ഇത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും, പുതിയ ഭരണാധികാരിയുടെ ഈ നീണ്ട അസാന്നിധ്യം പലവിധ ഊഹാപോഹങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ജൂലൈ 9-ന് അദ്ദേഹത്തിന്‍റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമേനിയുടെ വിലാപചടങ്ങുകളിൽ ഞെട്ടി ട്രംപ്, പിന്നാലെ ഇറാന്‍റെ 'കണ്ണീരിൽ' പ്രതികരണം; 'ജനങ്ങൾ ഖമേനിയെ വെറുക്കുന്നു എന്നാണ് കരുതിയത്'
റഷ്യയിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേ യുക്രൈൻ ആക്രമണം; തകർത്തത് റഷ്യയുടെ പ്രധാന വരുമാനസ്രോതസ്സെന്ന് സെലൻസ്കി; ഇന്ധനക്ഷാമം?