ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സൈനിക താവളങ്ങളാണ് ഇറാന്‍റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പരമോന്നത നേതാവായേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു. അതേസമയം, ഇറാന്‍റെ തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അമേരിക്കയുടെ 27 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. ഇതുവരെ പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.
10:51 AM (IST) Mar 01
ഖമനെയിയുടെ വധത്തിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാൻ. അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തി
10:19 AM (IST) Mar 01
ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ വ്യോമാക്രമണങ്ങളെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
10:07 AM (IST) Mar 01
09:55 AM (IST) Mar 01
ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
09:51 AM (IST) Mar 01
ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പുതിയ പരമോന്നത നേതാവായേക്കും
09:45 AM (IST) Mar 01
ഖമനയിയുടെ വധത്തിനെതിരെ ജമ്മു കാശ്മീരിൽ പ്രതിഷേധം.ലാൽ ചൗക്കിലാണ് സ്ത്രീകളടക്കം പ്രതിഷേധിക്കുന്നത്. ഖമനെയിയുടെ ചിത്രവുമായാണ് പ്രതിഷേധം.
09:05 AM (IST) Mar 01
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എല്ലാ നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിക്കും. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് നേരിട്ട് അറിയിക്കും. പക്ഷം പിടിക്കാതെയുള്ള നയം ഇന്ത്യ തുടരും. അതേസയം, ഇറാൻ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്നതിലടക്കം ഇന്ത്യൻ ഏജൻസികളും വിവരം ശേഖരിക്കുകയാണ്. ഏഴു വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കർ ഇന്നലെ സംസാരിച്ചിരുന്നു.
08:54 AM (IST) Mar 01
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 17 വിമാനങ്ങൾ റദ്ദാക്കി.തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി.
08:53 AM (IST) Mar 01
പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു
08:48 AM (IST) Mar 01
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെയെന്ന് സ്ഥിരീകരണം. സ്വന്തം ഓഫീസിൽ വെച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്.
08:47 AM (IST) Mar 01
ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം
ഇറാന്‍റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് അറിയിച്ചു.