ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സൈനിക താവളങ്ങളാണ് ഇറാന്‍റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പരമോന്നത നേതാവായേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു. അതേസമയം, ഇറാന്‍റെ തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അമേരിക്കയുടെ 27 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. ഇതുവരെ പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.
11:48 PM (IST) Mar 01
അമേരിക്ക ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു
10:46 PM (IST) Mar 01
ഇസ്രയേലുമായി ചേർന്ന് നടത്തിയ ആക്രമണത്തിൽ ഖമനേയി ഉൾപ്പെടെ 48 ഇറാനിയൻ നേതാക്കളെ വധിച്ചതായി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സംഘർഷങ്ങൾക്കിടയിലും ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്നും താനും അതിന് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി
09:47 PM (IST) Mar 01
യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്
08:56 PM (IST) Mar 01
ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക ആദ്യമായി സ്ഥിരീകരിച്ചു. എന്നാൽ, പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി
08:16 PM (IST) Mar 01
അമേരിക്കൻ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു
07:39 PM (IST) Mar 01
പശ്ചിമേഷ്യയിലെ ഇസ്രയേൽ-അമേരിക്ക-ഇറാൻ യുദ്ധസാഹചര്യങ്ങളിൽ നടൻ മമ്മൂട്ടി ആശങ്ക പ്രകടിപ്പിച്ചു. ആത്യന്തികമായി മനുഷ്യർ ജയിക്കണമെന്നും, ചിലപ്പോൾ യുദ്ധങ്ങളിൽ രണ്ട് കൂട്ടരും തോൽക്കാറുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
07:39 PM (IST) Mar 01
സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
07:03 PM (IST) Mar 01
ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.
06:22 PM (IST) Mar 01
ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് യുഎഇ അതീവ ജാഗ്രതയിലാണ്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസത്തേക്ക് സ്കൂളുകൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തു
06:16 PM (IST) Mar 01
ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാർപാപ്പ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു.
05:39 PM (IST) Mar 01
പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിൽ, ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് സൈനിക കേന്ദ്രങ്ങളിൽ നിന്ന് മാറിനിൽക്കാൻ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാൽ കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചതായും അറിയിച്ചു
04:41 PM (IST) Mar 01
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു
10:51 AM (IST) Mar 01
ഖമനെയിയുടെ വധത്തിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാൻ. അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തി
10:19 AM (IST) Mar 01
ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ വ്യോമാക്രമണങ്ങളെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
10:07 AM (IST) Mar 01
09:55 AM (IST) Mar 01
ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
09:51 AM (IST) Mar 01
ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്‍റെ പുതിയ പരമോന്നത നേതാവായേക്കും
09:45 AM (IST) Mar 01
ഖമനയിയുടെ വധത്തിനെതിരെ ജമ്മു കാശ്മീരിൽ പ്രതിഷേധം.ലാൽ ചൗക്കിലാണ് സ്ത്രീകളടക്കം പ്രതിഷേധിക്കുന്നത്. ഖമനെയിയുടെ ചിത്രവുമായാണ് പ്രതിഷേധം.
09:05 AM (IST) Mar 01
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എല്ലാ നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിക്കും. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് നേരിട്ട് അറിയിക്കും. പക്ഷം പിടിക്കാതെയുള്ള നയം ഇന്ത്യ തുടരും. അതേസയം, ഇറാൻ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്നതിലടക്കം ഇന്ത്യൻ ഏജൻസികളും വിവരം ശേഖരിക്കുകയാണ്. ഏഴു വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കർ ഇന്നലെ സംസാരിച്ചിരുന്നു.
08:54 AM (IST) Mar 01
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 17 വിമാനങ്ങൾ റദ്ദാക്കി.തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി.
08:53 AM (IST) Mar 01
പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു
08:48 AM (IST) Mar 01
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെയെന്ന് സ്ഥിരീകരണം. സ്വന്തം ഓഫീസിൽ വെച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്.
08:47 AM (IST) Mar 01
ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം
ഇറാന്‍റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് അറിയിച്ചു.