യുദ്ധക്കളമായി ഇസ്രയേൽ - പാലസ്തീൻ അതി‍‍ർത്തി: ​ഗാസയിൽ വ്യോമാക്രമണത്തിൽ 36 മരണം

Published : May 12, 2021, 01:03 PM ISTUpdated : May 12, 2021, 02:47 PM IST
യുദ്ധക്കളമായി ഇസ്രയേൽ - പാലസ്തീൻ അതി‍‍ർത്തി: ​ഗാസയിൽ വ്യോമാക്രമണത്തിൽ 36  മരണം

Synopsis

ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം

​ഗാസ: സംഘർഷം രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേൽ പലസ്തീൻ അതിർത്തി. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 കുട്ടികളടക്കം 36 പേർ മരിച്ചു.12 നിലയുളള പാർപ്പിട സമുച്ചയം ഇസ്രയേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. 
ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ അഞ്ചു പേരാണ് മരിച്ചത്

2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേൽ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്. 

ഗാസയിലെ പൊലീസ് ആസ്ഥാനം ഇസ്രയേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഹമാസിന്റെ മുതിർന്ന കമാൻഡർമാരുടെ വീടുകൾക്കും നാശമുണ്ടായി. പലസ്തീൻ വർഷിച്ചത് 210 റോക്കറ്റുകളാണ്. ഇസ്രായേലിലെ വാതക പൈപ്പ് ലൈൻ ആക്രമണത്തിൽ തീഗോളമായി മാറി. തലസ്ഥാനമായ ടെൽ അവീവിനോട് ചേർന്നുള്ള ലോഡ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

കിഴക്കൻ പലസ്തീൻ അതിർത്തിയോട് ചേർന്ന് യുദ്ധടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. അഖ്സ പള്ളിയിൽ നിന്ന് ഇസ്രായേൽ പൊലീസ് പൂർണമായും പിൻമാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് പലസ്തീൻ നിലപാട്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ ചേർന്ന യുഎൻ രക്ഷാസമിതി യോഗം ആക്രമണത്തിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറണമെന്ന് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'