ഹമാസിൻ്റെ ദീർഘകാല വക്താവിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം; ഗാസ സിറ്റിയിൽ ആക്രമണം തുടരുന്നു

Published : Sep 01, 2025, 02:00 AM IST
Hamas

Synopsis

ഗാസ സിറ്റിയിൽ ആക്രമണം തുടരുന്ന ഇസ്രയേൽ സൈന്യം ഹമാസിൻ്റെ വക്താവിനെ വധിച്ചതായി അവകാശപ്പെട്ടു

ദെയ്ർ അൽ-ബലാഹ്: ഹമാസ് സായുധ വിഭാഗത്തിൻ്റെ വക്താവ് സ്ഥാനത്ത് ദീർഘകാലമായി പ്രവർത്തിച്ച അബു ഒബൈദയെ (ഇസ്രയേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തിയ പേര്) വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആക്രമണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തലിനെ കുറിച്ച് ചർച്ച ചെയ്തില്ല.

അബു ഒബൈദ കൊല്ലപ്പെട്ടതിനെ കുറിച്ച് ഇതുവരെ ഹമാസ് പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അബു ഒബൈദയുടെ അവസാനത്തെ പ്രസ്‌താവന പുറത്തിറങ്ങിയത്. ജീവിച്ചിരിക്കുന്ന ബന്ദികളെ തങ്ങളുടെ പിടിയിൽ തന്നെ നിർത്താൻ പരമാവധി ശ്രമിക്കുമെന്നും മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.

അതേസമയം ഹുദഹൈഫ കഹ്‌ലൗട്ട് എന്നാണ് കൊല്ലപ്പെട്ട വക്താവിൻ്റെ പേരെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിൻ്റെയും അന്ന് തടവിലാക്കിയ ബന്ദികളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതിന് പിന്നിൽ ഇയാളെന്നും അവർ ആരോപിക്കുന്നു. ഇതിന് പുറമെ വിദേശത്ത് കഴിയുന്ന ഹമാസ് നേതാക്കൾക്കെതിരെയും ഇസ്രയേൽ സൈന്യം ഭീഷണി മുഴക്കുന്നുണ്ട്.

ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 43 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ സൈന്യം പുറത്തുവിടുന്ന കണക്ക്. ഷിഫ ആശുപത്രിയുടെ മോർച്ചറിയിൽ 29 മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ ഏകദേശം 65,000 പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തതായാണ് കണക്ക്. ഇതിനിടയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം ഏഴ് വയോധികർ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?