ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു

Web Desk   | Asianet News
Published : Jul 09, 2020, 06:23 AM IST
ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു

Synopsis

വരുന്ന ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു. 

യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

വരുന്ന ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു. നിലവിലെ പ്രസിഡന്‍റ് അലാസെയ്ൻ ഒവാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സില്‍ രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മുപ്പത് കൊല്ലമായി തന്‍റെ ഏറ്റവും അടുത്ത ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസിഡന്‍റ് അലാസെയ്ൻ ഒവാത്ര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കഴിഞ്ഞമാസമാണ് പ്രസിഡന്‍റ് അലാസെയ്ൻ ഒവാത്രയുടെ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി അമദോവ് ഗോൻ കൗലിബലി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്‍റ് അലാസെയ്ൻ ഒവാത്ര മൂന്നാം തവണയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുർക്കി മന്ത്രിയെ സ്വീകരിക്കുന്നതിനിടെ കാൽ വഴുതി, നിലതെറ്റി തറയിൽ വീണ് പാക് വിദേശകാര്യ മന്ത്രി -വീഡിയോ
2500 കോടി രൂപ വിലയുള്ള അമേരിക്കൻ വിമാനം തകർത്തുവെന്ന് ഇറാൻ, ആക്രമണം പ്രിൻസ് സുൽത്താൻ എയർ ബേസിൽ, പ്രതികരിക്കാതെ അമേരിക്ക