ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്

Published : Dec 10, 2025, 07:04 PM IST
megaquake warning

Synopsis

2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്. ജപ്പാന്റെ വടക്കൻ തീരത്ത് അടുത്ത ആഴ്ചയിൽ അതി തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പം ജപ്പാനിലുണ്ടായിരുന്നു. ഇതിന്റെ തുടർചലനങ്ങളുടെ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്. മെഗാക്വേക്ക് മുന്നറിയിപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 8 ഓ അതിലധികമോ തീവ്രതയുള്ള തുടർ ചലനം ഉണ്ടാവുമെന്നാണ്. വടക്കൻ പസഫിക് തീരത്തിൽ സാധാരണയിലും അധികം ശക്തമായ രീതിയിൽ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയാണ് നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് 7.5 തീവ്രതയുള്ള ഭൂകമ്പമാണ് അമോറിയിലുണ്ടായത്. വടക്കൻ ഹോൻഷുവിലും അമോറിയലും 54 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 60 സെന്റിമീറ്റർ മുതൽ 70 സെന്റിമീറ്റർ വരെ ഉയരമുള്ള ചെറുസുനാമികളും ഉണ്ടായിരുന്നു. 33 പേർക്കാണ് പരിക്കേറ്റത്. 

പരിക്കേറ്റത് 33 പേ‍ർ 

90000 ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ടോക്കിയോയിലെ റോഡുകളിൽ വിള്ളലുകൾ വരാൻ വരെ ശക്തമായ ഭൂകമ്പമാണ് തിങ്കളാഴ്ചയുണ്ടായത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ടോക്കിയോ. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി 2022 മുതലാണ് മെഗാക്വേക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയത്. തീവ്രത 7ലും കൂടിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് മെഗാക്വേക്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ മേഖലയിൽ നിലവിലെ മുന്നറിയിപ്പ് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. 7.5 തീവ്രതയുള്ള തുടർ ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് കിഴക്കൻ തീരമായ അമോറിയിലാണ് ഭൂകമ്പ സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാനിലെ ഹോൻഷുവിലടക്കം ഭൂകമ്പത്തിന്റെ പ്രഭാവമുണ്ടെന്നാണ് മുന്നറിയിപ്പ്. 

ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പ് പ്രവചനമല്ലെന്നും എട്ടോ അതിലധികം തീവ്രതയോ ഉള്ള ഭൂകമ്പത്തിന്റെ സാധ്യത ഒരു ശതമാനം മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ 2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. അടുത്ത ആഴ്ച മുഴുവൻ മുന്നറിയിപ്പ് ബാധകമെന്നാണ് അധികൃതർ വിശദമാക്കുന്നത്. തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു. 2024ൽ ജപ്പാനിലെ പസഫിക് തീരമേഖലയിൽ മെഗാക്വേക്ക് മുന്നറിയിപ്പ് നൽകിയത് വലിയ രീതിയിൽ ആശങ്ക പടർത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'