അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന് ജോ ബൈഡന്‍

Web Desk   | others
Published : Oct 15, 2020, 01:17 PM ISTUpdated : Oct 15, 2020, 02:03 PM IST
അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന് ജോ ബൈഡന്‍

Synopsis

അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരും. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം  നല്‍കുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍. കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളതാണ് ഒരു കോടി പത്ത് ലക്ഷം പേരുടെ പൌരത്വം എന്നാണ് ജോ ബൈഡന്‍ പറയുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളോടുള്ള അമേരിക്കന് ബന്ധം വീണ്ടെടുക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബില്‍ കൊണ്ടുവരുമെന്നും ഈ ബില്‍ അനുസരിച്ച് 11000000 പേര്‍ക്ക് പൌരത്വം ലഭിക്കുമെന്നുമാണ് ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

നിലവിലെ സാഹചര്യത്തില്‍ പുതുതലമുറ സ്കൂളുകളില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നേരിടേണ്ടി വരുന്നത് പിരിച്ചുമുറുക്കിയ അന്തരീക്ഷത്തിലേക്കാണ്. എന്നാല്‍ ഇവരാണ് ഏറ്റവും തുറന്ന രീതിയില്‍ കാര്യങ്ങളെ വിലയിരുത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് സാധാരണമല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് ലോകരാജ്യങ്ങള്‍ അമ്പരന്നാണ് കാണുന്നതെന്നും ബൈഡന്‍ പറഞ്ഞു. 215000 അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തക്കതായ നടപടികള്‍ കൃത്യസമയത്ത് ട്രംപ് സ്വീകരിക്കാത്തതാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയതെന്നും ബൈഡന്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ