
സൗത്ത്‌വാർക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെക്ക് സൗത്ത്‌വാർക്ക് ക്രൗൺ കോടതി 50 ആഴ്ച തടവുശിക്ഷ വിധിച്ചു. 2012 ൽ ജാമ്യ നിബന്ധന പാലിക്കാതെ ഇക്വഡോർ എംബസ്സിയിൽ അസാഞ്ചെ അഭയം തേടിയിരുന്നു. ഏഴ് വർഷമായി ഇവിടെ കഴിഞ്ഞിരുന്ന അസാഞ്ചെയ്ക്ക് നൽകിയിരുന്ന പിന്തുണ ഈയടുത്താണ് ഇക്വഡോർ പിൻവലിച്ചത്.
കോടതി മുറിയിൽ നിന്നും ജയിലിലേക്ക് പുറപ്പെടുന്നതിന് മുൻപ് അസാൻജെ മുഷ്ടി ചുരുട്ടി കോടതി മുറിയിലെ ഗാലറിയിലിരുന്നവരെ അഭിവാദ്യം ചെയ്തു. ഇവർ തിരിച്ചും മുഷ്ടി ചുരുട്ടി മുകളിലേക്ക് വീശി അസാൻജെയെ അഭിവാദ്യം ചെയ്തു.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam