അടുത്ത ആക്രമണം മുംബൈയിലെന്ന് അക്രമികൾ: കാനഡയിൽ കാപ്‌സ് കഫേക്ക് നേരെ വീണ്ടും വെടിവെപ്പ്

Published : Aug 08, 2025, 05:03 PM IST
Kaps Cafe

Synopsis

കാനഡയിലെ സർറേയിൽ പ്രവർത്തിക്കുന്ന കാപ്‌സ് കഫേക്ക് നേരെ ആയുധധാരികളുടെ ആക്രമണം

ദില്ലി: പ്രശസ്ത കൊമേഡിയൻ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞരായ ആയുധധാരികൾ കാനഡയിലെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ വെടിയുതിർത്തു. കാനഡയിലെ സർറേയിലുള്ള കഫെയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഒരു മാസത്തിനിടെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

കാപ്സ് കഫെ എന്നാണ് കപിൽ ശർമയുടെ റെസ്റ്റോറൻ്റ് ശൃംഖലയുടെ പേര്. പ്രാദേശിക സമയം അനുസരിച്ച് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ പത്തോളം തവണ അക്രമികൾ കഫെക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ആറെണ്ണം കഫെയുടെ ചുവരിലും ജനാലയിലുമായി പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

പുലർച്ചെ നാലരയോടെ വെടിശബ്ദം കേട്ട് പ്രദേശത്ത് താമസിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ നിരവധി പൊലീസുകാർ സ്ഥലത്തെത്തി. ലോറൻസ് ബിഷ്ണോയ് -ഗോൾഡി ബാർ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഗോൾഡി ധില്ലൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്.

തങ്ങൾ വിളിച്ചിട്ട് കപിൽ ശർമ ഫോൺ അറ്റൻ്റ് ചെയ്യാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം. അടുത്ത ആക്രമണം മുംബൈയിൽ നടത്തുമെന്നും ഇവർ വെല്ലുവിളിക്കുന്നു. ജൂലൈ ഒൻപതിനാണ് കാപ്സ് കഫേക്ക് നേരെ ആക്രമണം നടന്നത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇൻ്റർനാണൽ എന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന ഹർജീത് സിങ് ലഡ്ഡിയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്