
കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതിനെ കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാനും അസാധാരണമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാനുമാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.
ഇറാനിയൻ വ്യോമാതിർത്തി അടച്ചിടൽ, മുമ്പ് ഇറാനിയൻ പ്രദേശം മുറിച്ചുകടക്കുന്ന റൂട്ടുകൾ ആശ്രയിച്ചിരുന്ന അധിക വിമാനങ്ങളെയും ബാധിച്ചേക്കാം. ബദൽ വിമാന പാതകൾ ക്രമീകരിക്കുകയും സാഹചര്യം പൂർണമായും സുരക്ഷിതമാകുകയും ചെയ്യുന്നതുവരെ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ബന്ധപ്പെട്ട പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെടുകയും ഇറാനിയൻ വ്യോമാതിർത്തി വീണ്ടും തുറക്കുകയും ചെയ്തു കഴിഞ്ഞാൽ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam