ഒച്ചും പുഴുവുമൊന്നുമല്ല! നൂഡിൽസ് സൂപ്പിനടിയിൽ നിന്ന് ശ്രദ്ധക്ക് കിട്ടിയത് മൊബൈൽ ഫോണ്‍, തിരികെ റസ്റ്റോറന്റിലെത്തിച്ച് യുവതി

Published : Jun 23, 2025, 04:53 PM IST
phone from noodles

Synopsis

ഹോട്ട്‌പോട്ട് ടേക്ക്‌എവേയിൽ നിന്ന് നൂഡിൽസ് വാങ്ങിയ യുവതിക്ക് കണ്ടെയ്നറിനടിയിൽ നിന്ന് മൊബൈൽ ഫോൺ ലഭിച്ചു. ചൂടുള്ള നൂഡിൽസിനടിയിലായിരുന്നിട്ടും ഫോണിന് കേടുപാടുകളൊന്നുമില്ലായിരുന്നു. യുവതി ഈ അനുഭവം ടിക് ടോക്കിലൂടെ പങ്കുവച്ചു.

ന്യൂയോ‌ർക്ക്: ഹോട്ട്‌പോട്ട് ടേക്ക്‌എവേ ഷോപ്പിൽ നിന്നും ഭക്ഷണം യുവതിക്ക് തന്റെ ഫുഡ് കണ്ടെയ്നറിന്റെ അടിയിൽ നിന്നും കിട്ടിയത് മൊബൈൽ ഫോണ്‍. ഇത്രയും ചൂടും ദ്രാവകാവസ്ഥയിലുള്ള ന്യൂഡിൽസിന് കീഴിൽ ഉണ്ടായിരുന്നിട്ടും ഫോണിന് കേടുപാടുകളൊന്നുമുണ്ടായിരുന്നില്ല. അഡലെയ്ഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജ ശ്രദ്ധയാണ് തനിക്കുണ്ടായ ഈ അനുഭവം ഒരു ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വീഡിയോ പിന്നീട് വൈറലായി.

ടേക്ക്എവേ ഷോപ്പിൽ നിന്നും വാങ്ങിയ നൂഡിൽസ് സൂപ്പ് ഭൂരിഭാഗവും റസ്റ്റോറന്റിൽ വെച്ച് കഴിച്ചുവെന്നും ബാക്കിയുള്ളത് വീട്ടിലേക്ക് കൊണ്ടു പോകുകയാണ് ചെയ്തതെന്നും യുവതി പറയുന്നു. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ കണ്ടെയ്നറിൽ അസാധാരണമായ എന്തോ ഉണ്ടെന്ന് തോന്നി. നോക്കിയപ്പോഴാണ് മൊബൈൽ ഫോണ്‍ കണ്ടെത്തിയത്. മൊബൈലെടുത്തപ്പോൾ സ്ക്രീനിൽ താപനില മുന്നറിയിപ്പ് കാണിക്കുന്നുണ്ടായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.

റസ്റ്റോറന്റിനു മേൽ പരാതിയൊന്നുമില്ലെന്നും പിന്നീട് അത് റെസ്റ്റോറന്റിലെ ഒരു ഷെഫിന്റെ ഫോണായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തതായി യുവതി വ്യക്തമാക്കി. പിന്നീട് യുവതി ഫോണ്‍ തിരികെയെത്തിച്ചു. റസ്റ്റോറന്റ് ക്ഷമാപണം നടത്തി $50 നഷ്ടപരിഹാരമായി നൽകിയെന്നും അടുത്ത തവണത്തെ ഭക്ഷണം ഫ്രീയായി നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും യുവതി പുറത്തു വിട്ട വീഡിയോയിലൂടെ പറയുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം