ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോലെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പാളുമോ? അമേരിക്കയിൽ അഭയം തേടാൻ ശ്രമം

Published : Nov 22, 2024, 09:11 AM ISTUpdated : Nov 22, 2024, 10:44 AM IST
ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോലെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പാളുമോ? അമേരിക്കയിൽ അഭയം തേടാൻ ശ്രമം

Synopsis

കാലിഫോർണിയയിൽ നവംബർ 18 നാണ് അൻമോലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്

വാഷിംഗ്ടൺ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരൻ അന്‍മോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം പാളുമോ എന്ന് സംശയം. അമേരിക്കയിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അന്‍മോൽ, അമേരിക്കയിൽ അഭയം തേടാനുള്ള നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിൽ കഴിയുന്ന അൻമോലെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ മുംബൈ പൊലീസ് സജീവമാക്കിയതിന് പിന്നാലെയാണ് ഇയാൾ, അമേരിക്കയിൽ അഭയം തേടാന്‍ ശ്രമം ശക്തമാക്കിയത്. ഇതിനായി അഭിഭാഷകന്‍ വഴി അപേക്ഷ നല്‍കിയെന്ന റിപ്പോർട്ടുകളടക്കം പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽപ്പെടുത്തിയ അൻമോൾ ബിഷ്ണോയ് യുഎസിൽ പിടിയില്‍

മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി (അജിത് പവാർ വിഭാഗം) നേതാവുമായ ബാബ സിദ്ദിഖിയെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയ കേസിലും 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ കൊലപാതക കേസിലും ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാൻ്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവെയ്‌പ്പ് കേസിലുമുൾപ്പെടെ നിരവധി പ്രമാദമായ കേസുകളിലെയും പ്രതിയാണ് അൻമോൽ ബിഷ്‌ണോയി. കാലിഫോർണിയയിൽ നവംബർ 18 നാണ് അൻമോലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ആദ്യം മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഇയാളെ യു എസിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി അൻമോൽ ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇൻ്റർപോളാകട്ടെ അൻമോൽ ബിഷ്‌ണോയിക്കായി റെഡ് കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ മാസം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അൻമോൽ ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അൻമോൽ കാലിഫോർണിയയിൽ നവംബർ 18 ന് പിടിയിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം