നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍

Published : Dec 21, 2023, 01:08 PM IST
നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍

Synopsis

മാരക വിഷം നൽകി ശിക്ഷ നടപ്പാക്കുന്നതിൽ കഴിഞ്ഞ വർഷം വന്ന പാളിച്ചകളാണ് പുതിയ രീതികൾ തേടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്

അലബാമ: വധശിക്ഷയ്ക്ക് വിധിച്ച തടവ് പുള്ളികൾക്ക് നൈട്രജന്‍ ഗ്യാസ് നൽകി ശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍. അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലാണ് വധശിക്ഷ നടപ്പിലാക്കാനായി നൈട്രോജന്‍ ഗ്യാസ് ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാൽ മൃഗഡോക്ടർമാർ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജെഫ്രി ഹുഡ് എന്ന വൈദികന്‍ വിശദമാക്കുന്നത്. മാരക വിഷം നൽകി ശിക്ഷ നടപ്പാക്കുന്നതിൽ കഴിഞ്ഞ വർഷം വന്ന പാളിച്ചകളാണ് പുതിയ രീതികൾ തേടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

വധശിക്ഷ നടപ്പാക്കുന്ന വേളയിൽ സന്നിഹിതരായിട്ടുള്ള മറ്റുള്ളവർക്ക് നൈട്രജന്‍ ഗ്യാസ് മൂലം ഉണ്ടാവാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് വൈദികന്റെ പ്രതിഷേധം. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് വൈദികന്‍. അന്തിമ കർമ്മങ്ങൾ അടക്കമുള്ളവ നൽകുന്നതിൽ ഈ രീതി തടസമുണ്ടാക്കുന്നുവെന്നാണ് പരാതി വിശദമാക്കുന്നത്. വധശിക്ഷ ലഭിച്ചിരിക്കുന്ന തടവുകാർക്കിടയിലെ പ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശസ്തനാണ് ഈ വൈദികന്‍. മരുന്ന് നിർമ്മാതാക്കൾ വധശിക്ഷയ്ക്ക് വിഷം തയ്യാറാക്കുന്നതിൽ വിമുഖത കാണിച്ചതോടെയാണ് മറ്റ് മാർഗങ്ങൾ തേടാന്‍ സംസ്ഥാനം നിർബന്ധിതമായത്. ഫയറിംഗ് സ്ക്വാഡ് അടക്കമുള്ള മാർഗങ്ങൾ തേടുന്നതിൽ തെറ്റില്ലെന്നാണ് ചില ജനപ്രതിനിധികൾ പ്രതികരിച്ചത്. അലബാമ, മിസിസ്സിപ്പി, ഓക്കലഹോമ എന്നിവിടങ്ങളിലാണ് വിഷം കുത്തി വയ്ക്കുന്നതിന് പകരം നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നത്.

2024 ജനുവരി 24ന് ഇത്തരത്തിലുള്ള ആദ്യ വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുകയാണ് അലബാമ. മാസ്കിനുള്ളിലൂടെ തടവുകാരനിലേക്ക് നൈട്രജന്‍ ഗ്യാസ് നൽകുകയും ഇത് ശ്വസിക്കുന്ന തടവുകാരന് ശ്വസന തകരാർ സൃഷ്ടിക്കുകയും ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം മരിക്കുകയും ചെയ്യുന്ന രീതിയാണ് അധികൃതർ പരീക്ഷിക്കാനൊരുങ്ങുന്നത്. 1996ൽ വധശിക്ഷയ്ക്ക് വിധിച്ച കെന്നത്ത് യൂജിന്‍ സ്മിത്ത് എന്നയാളെ 2024 ജനുവരി ശിക്ഷയ്ക്ക് വിധിക്കാനാണ് നീക്കം. 2022 നവംബറിൽ ഇയാള വധശക്ഷ നടപ്പിലാക്കാനുള്ള ശ്രമം പാളിയിരുന്നു. ഒരു വർഷത്തിന് ശേഷം പുതിയ രീതിയിൽ സ്മിത്തിന്റെ ശിക്ഷ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വൈദികന്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആ പാവം 160 പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ ടോമോഹാക് മിസൈൽ പ്രയോ​ഗിച്ചോ? ചോദ്യത്തിൽ ഉരുണ്ടുകളിച്ച് ട്രംപ്, അറിയില്ലെന്ന് മറുപടി
വ്ലാദിമിർ പുടിന്റെ മുന്നറിയിപ്പ്; യുദ്ധം തുടർന്നാൽ കാത്തിരിക്കുന്നത് അപ്രവചനീയ പ്രതിസന്ധി, നേട്ടം കൊയ്യാൻ റഷ്യൻ കമ്പനികൾക്ക് ഉപ​ദേശം!