ഭയങ്കര തിരക്ക്, പരിചരിക്കാൻ സമയമില്ല, ഭർത്താവിന് രണ്ടാം വിവാഹത്തിന് എല്ലാ സൗകര്യവുമൊരുക്കി ​ഗായിക

Published : Apr 09, 2024, 12:14 AM IST
ഭയങ്കര തിരക്ക്, പരിചരിക്കാൻ സമയമില്ല, ഭർത്താവിന് രണ്ടാം വിവാഹത്തിന് എല്ലാ സൗകര്യവുമൊരുക്കി ​ഗായിക

Synopsis

ഭർത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ​ഗായിക പറഞ്ഞു. നേരത്തെ പേഴ്സനൽ മാനേജർ ആദം ഫാമിയായിരുന്നു ഇവരുടെ ആ​ദ്യഭർത്താവ്.

തിരക്ക് കാരണം ഭർത്താവിനെ പരിചരിക്കാൻ സമയമില്ലാത്തതിനാൽ ഭർത്താവിന് രണ്ടാമതും വിവാഹം കഴിയ്ക്കാൻ മുന്നിൽ നിന്ന് ​ഗായിക.  മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിനാണ് ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് കർതൃസ്ഥാനം വഹിച്ചത്. കരിയറിലെ തിരക്കുകൾ കാരണം ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തിയതെന്നും അവർ പറഞ്ഞു.

നാൽപ്പത്തിയേഴുകാരനായ വാൻ മുഹമ്മദ് ഹാഫിസാണ്  എസ്‌ലിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറെയാണ് പുതിയ വധുവായി കണ്ടെത്തിയത്. മാർച്ചിലായിരുന്നു വിവാഹം. ഇപ്പോൾ മൂന്ന് പേരും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും ജീവിതം സന്തോഷകരമാണെന്നും ഇപ്പോഴും ഭർത്താവിനൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും അരിഫിൻ പറഞ്ഞു.  മലേഷ്യയിലെ തിരക്കേറിയ ​ഗായികയാണ് അരിഫിൻ. പ്രോ​ഗ്രാമുകളുടെ ഭാ​ഗമായി മിക്കപ്പോഴും വിവിധ രാജ്യങ്ങളിലായിരിക്കും. ഈ സമയമെല്ലാം ഭർത്താവ് വീട്ടിൽ തനിച്ചായിരിക്കുമെന്നും അരിഫിൻ പറ‍ഞ്ഞു.

Read More.... ബീഫ് വിവാദത്തിൽ വെട്ടിലായി കങ്കണ റണാവത്ത്; കിട്ടിയ അവസരം മുതലാക്കി കോൺഗ്രസ്

ഭർത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ​ഗായിക പറഞ്ഞു. നേരത്തെ പേഴ്സനൽ മാനേജർ ആദം ഫാമിയായിരുന്നു ഇവരുടെ ആ​ദ്യഭർത്താവ്. 2017ൽ വിവാഹ മോചിതയായി. പിന്നീട് നാല് വർഷം ആത്മീയ വഴിയിലായിരുന്നു. 2021ലായിരുന്നു വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം. പിന്നീട് കലാരം​ഗത്ത് വീണ്ടും സജീവമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊബേൽ പുരസ്കാരം 'സ്വന്തമാക്കി' ട്രംപ്; വെനസ്വേലയെ സ്വതന്ത്രമാക്കിയില്ലേ, തന്‍റെ പുരസ്കാരം സമ്മാനിച്ചെന്ന് മച്ചാഡോ
ഇറാൻ ഏത് നിലയിൽ പ്രതികരിക്കുമെന്നതിൽ ആശങ്ക; നിർണായക നീക്കവുമായി അറബ് രാഷ്ട്രങ്ങൾ; ഇരു രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കാൻ ചർച്ച നടത്തി