
ന്യൂയോർക്ക് : ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 49 കാരനായ ചോഫെൽ നോർബുവാണ് അറസ്റ്റിലായത്. ജാക്‌സൺ ഹൈറ്റ്‌സിലെ റെസ്റ്റോറന്റ് കത്തിച്ചതായി ചോഫെൽ നോർബു സമ്മതിച്ചു. ഇയാൾക്കെതിരെ തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് പ്രതി ആരോപിച്ചു. ഇതേ തുടർന്നാണ് ഇയാൾ ഭക്ഷണശാലയിലെത്തി തീകൊളുത്തിയത്.
"ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ചിക്കൻ ബിരിയാണി ചോദിച്ചു. അവർ എനിക്ക് ചിക്കൻ ബിരിയാണി തന്നില്ല. "എനിക്ക് ഭ്രാന്തായിരുന്നു, ഞാൻ തീയിട്ടു" അറസ്റ്റിനെത്തുടർന്ന് നോർബു പൊലീസിനോട് പറഞ്ഞു. "ഞാൻ ഒരു ഗ്യാസ് ക്യാൻ വാങ്ങി. അത് കത്തിക്കാൻ ശ്രമിക്കുന്നതിനായി ഞാൻ കടയിലേക്ക് എറിഞ്ഞു. ഞാൻ അത് കത്തിക്കുന്നതിനിടെ എനിക്കും തീ പൊള്ളലേറ്റു" - പ്രതി പറഞ്ഞു.
സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ന്യൂയോർക്കിലെ അഗ്നിശമന സേന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ നോർബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നിൽക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. ക്വീൻസ് മൾട്ടി കൾച്ചറൽ ജാക്സൺ ഹൈറ്റ്സിലാണ് ബംഗ്ലാദേശി റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam