നേപ്പാളിലെ പുതിയ സർക്കാരിൻ്റെ പ്രതിനിധി ആദ്യമായി ഇന്ത്യയിലേക്ക്; ഒക്ടോബർ 27 മുതൽ 30 വരെ സന്ദർശനം

Published : Sep 29, 2025, 04:23 PM IST
india nepal

Synopsis

നേപ്പാളിൽ ഭരണ അട്ടിമറിയെ തുടർന്ന് അധികാരത്തിൽ വന്ന പുതിയ സർക്കാർ ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് വ്യക്തമാക്കി. പുതിയ ഊർജമന്ത്രി കുൽമാൻ ഗിസിങ് ഇന്ത്യ സന്ദർശിക്കും. അന്താരാഷ്ട്ര സൗരോർജ സഖ്യ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് ലക്ഷ്യം.

ദില്ലി: ഭരണ അട്ടിമറി നടന്നെങ്കിലും തങ്ങൾ ബംഗ്ലാദേശിൻ്റെ വഴിയിലല്ലെന്ന് വ്യക്തമാക്കി നേപ്പാൾ സർക്കാർ. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഭരണ അട്ടിമറിക്ക് ശേഷം നേപ്പാളിൽ രൂപീകരിച്ച പുതിയ സർക്കാരിൻ്റെ പ്രതിനിധിയുടെ ഇന്ത്യാ സന്ദർശനമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നൽകുന്നത്. നേപ്പാളിൽ പുതിയ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി കുൽമാൻ ഗിസിങാണ് ഇന്ത്യ സന്ദർശിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ഒക്ടോബർ 27 മുതൽ 30 വരെയാണ് ഇദ്ദേഹം ഇന്ത്യയിൽ തങ്ങുക. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ സമ്മേളനത്തിലാണ് ഇദ്ദേഹം പങ്കെടുക്കുക. നേപ്പാളിൽ പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സുശീല കർകിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ഒരു പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. കുൽമാൻ ഗിസിങിന് ഇന്ത്യ സന്ദർശിക്കാൻ നേപ്പാൾ മന്ത്രിസഭ അനുമതി നൽകി.

സമൂഹമാധ്യമങ്ങൾക്ക് പ്രവർത്തന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിൽ തുടങ്ങിയ ജെൻസി പ്രക്ഷോഭമാണ് ഭരണം അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സമാനമായ നിലയിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരും ഭരണ അട്ടിമറിയിലൂടെ ജനകീയ പ്രതിഷേധത്തെ തുടർന്ന് പുറത്തുപോയിരുന്നു. അതിന് ശേഷം ഇവിടെ അധികാരത്തിലേറ്റ സർക്കാർ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാടുകൾ ലോകരാഷ്ട്രങ്ങളടക്കം ശ്രദ്ധിച്ചിരുന്നു. എന്നാൽ നേപ്പാൾ ഇന്ത്യയുമായുള്ള സൗഹൃദം അതേപടി നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് കുൽമാൻ ഗുസിങിൻ്റെ നിലപാട് വ്യക്തമാക്കുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം