മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ ബംഗ്ലാദേശിൻ്റെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു

Published : Aug 21, 2026, 01:00 AM IST
Mirza Fakhrul Islam Alamgir

Synopsis

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 35 വർഷത്തിനിടെ നടന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി സ്ഥാനാർത്ഥി ഒലി അഹമ്മദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തെ പ്രമുഖ ശബ്ദമായിരുന്നു ആലംഗീർ.

ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വർഷത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും റിട്ടയേർഡ് ആർമി കേണലുമായ ഒലി അഹമ്മദിനെ തോൽപ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ എ.എം.എം നസീർ ഉദ്ദീൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിർസ്ഥാനാർത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു. ആരോഗ്യകാരണങ്ങളാൽ മുൻ പ്രസിഡന്റ് മുഹമ്മദ് സഹാബുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1990-കളുടെ തുടക്കത്തിൽ ബി.എൻ.പിയിൽ ചേർന്ന ആലംഗീർ 2016 മുതൽ പാർട്ടിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപകനായി കരിയർ ആരംഭിച്ച അദ്ദേഹം ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ ശബ്ദമായിരുന്നു അദ്ദേഹം. ഈ കാലയളവിൽ നിരവധി കേസുകളും അറസ്റ്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ അയൽക്കാരനും സുഹൃത്തുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആലംഗീർ, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ മാനിക്കണമെന്ന കർശന നിലപാടും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമേരിക്ക കീഴടങ്ങണം, മേഖലയിലെ ക്രമം ഇനി ഞങ്ങൾ തീരുമാനിക്കും'; മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി യുഎസ്; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്